തൊടുപുഴ: മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് അനിൽ പി. നെടുമങ്ങാട് ഫേസ്ബുക്കിൽ പങ്കുവെച്ചത് സംവിധായകൻ സച്ചിയുമായുള്ള ഓർമകൾ. ഒട്ടേറെ സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും 'അയ്യപ്പനും കോശിയും' എന്ന സച്ചിയുടെ അവസാന ചിത്രത്തിൽ സി.ഐ സതീഷായി മികച്ച പ്രകടനമാണ് അനിൽ കാഴ്ചവെച്ചത്. സച്ചിയുടെ ജന്മദിനമായ ഈ മാസം 25നാണ് അനിൽ ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചത്: ''ഈ ദിവസം ഇങ്ങേരെക്കുറിച്ചാണ് എഴുതേണ്ടത്. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാൻ മരിക്കുവോളം എഫ്.ബിയിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങനെ... ഷൂട്ടിനിടയിൽ ഒരുദിവസം എേൻറതല്ലാത്ത കുറ്റംകൊണ്ട് എത്താൻ ലേറ്റായപ്പോ കുറച്ച് സെക്കൻഡ് എൻെറ കണ്ണിൽ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ? ഞാൻ പറഞ്ഞു; ആയില്ല ആവാം. ചേട്ടൻ വിചാരിച്ചാൽ ഞാൻ ആവാം... സി.ഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാൻ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ്. സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാൻ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു'വെന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. സച്ചിയും അനിലും തമ്മിലുള്ള ആത്മബന്ധം വ്യക്തമാക്കുന്നതായിരുന്നു ഇതിലെ വരികൾ. 2020 ജൂൺ 18നാണ് സംവിധായകൻ സച്ചിയുടെ മരണം. പോസ്റ്റിട്ട് മണിക്കൂറുകൾക്കകം അനിലിൻെറ മരണവാർത്ത ഇതിനടിയിൽ ഇടംപിടിച്ചതോടെ അറംപറ്റുന്നതായി ആ ഫേസ്ബുക്ക് പോസ്റ്റ് മാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.