പത്തനംതിട്ട: ശബരിമലയിലേക്കുള്ള തങ്ക അങ്കി രഥഘോഷയാത്ര ചൊവ്വാഴ്ച ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്നും പുറപ്പെടും. 25 ന് ഉച്ചക്ക് ഘോഷയാത്ര പമ്പയിൽ എത്തിച്ചേരും. ഘോഷയാത്ര 25ന് വൈകീട്ട് സന്നിധാനത്തെത്തും. നാലുദിവസമായി നടക്കുന്ന ഘോഷയാത്ര പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും. ചൊവ്വാഴ്ച രാവിലെ ഏഴിന് കിഴക്കേനടയിൽനിന്ന് ആരംഭിക്കുന്ന ഘോഷയാത്രക്ക് മുൻകൂട്ടി നിർദേശിക്കപ്പെട്ട സ്ഥലങ്ങളിൽ മാത്രമാകും സ്വീകരണം. 25ന് വൈകീട്ട് ശബരിമലയിലേക്ക് കൊണ്ടുവരുന്ന തങ്ക അങ്കിക്ക് ശരംകുത്തിയിൽെവച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആചാരപൂർവമുള്ള സ്വീകരണം നൽകും. തുടർന്ന് തങ്ക അങ്കിയെ പതിനെട്ടാം പടിക്ക് മുകളിൽ, കൊടിമരത്തിന് മുന്നിൽെവച്ച് ഔദ്യോഗികമായി വരവേറ്റ് ശ്രീകോവിലിനുള്ളിലേക്ക് കൈമാറും. ശേഷം തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും. 26ന് ഉച്ചക്കാണ് മണ്ഡലപൂജ. തിരുവിതാംകൂർ രാജാവായിരുന്ന ശ്രീചിത്തിര തിരുനാൾ ബാലരാമ വർമ ശബരിമല നടക്ക് െവച്ചതാണ് മണ്ഡലപൂജക്ക് അയ്യപ്പവിഗ്രഹത്തിൽ ചാർത്തുന്ന തങ്ക അങ്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.