ആരാകും പ്രസിഡൻറ്; തീരുമാനങ്ങൾ, നീളുന്ന ചർച്ചകൾ

ആരാകും പ്രസിഡൻറ്; തീരുമാനങ്ങൾ നീളുന്ന ചർച്ചകൾ മണിമലയിൽ ജയിംസ് പ്രസിഡൻറായേക്കും മണിമല: ഒരു പതിറ്റാണ്ടിനുശേഷം എൽ.ഡി.എഫ് ഭരണം തിരിച്ചുപിടിച്ച മണിമല പഞ്ചായത്തിൽ ജയിംസ് പി.സൈമൺ പ്രസിഡൻറായേക്കും. എട്ടാംവാർഡിൽനിന്ന് വിജയിച്ച ജയിംസ് സി.പി.എം കാഞ്ഞിരപ്പള്ളി എരിയ കമ്മിറ്റി അംഗമാണ്. കഴിഞ്ഞതവണ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. മൂന്ന് സീറ്റ് നേടിയ കേരള കോൺഗ്രസ് ജോസിനും രണ്ട് സീറ്റ് നേടിയ സി.പി.ഐക്കും വൈസ് പ്രസിഡൻറ് സ്ഥാനം പങ്കിട്ടുനൽകുന്ന തരത്തിലാണ് ചർച്ചകൾ. കേരള കോൺഗ്രസ് ഒരുടേമിൽ പ്രസിഡൻറ് പദം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സി.പി.എം വഴങ്ങിയിട്ടില്ല. എൽ.ഡി.എഫ് യോഗം ചേർന്നതിനുശേഷമേ അന്തിമതീരുമാനമാകൂ. അതിരമ്പുഴയിൽ ചർച്ച തുടരുന്നു കോട്ടയം: അതിരമ്പുഴ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തിൽ യു.ഡി.എഫിൽ തിരക്കിട്ട ചർച്ചകൾ. 22 അംഗ പഞ്ചായത്തിൽ രണ്ട് സ്വതന്ത്രരുടേത് ഉൾപ്പെടെ 17പേരുടെ പിന്തുണയാണ് യു.ഡി.എഫിനുള്ളത്. കോൺഗ്രസ്-10, കേരള കോൺഗ്രസ് (ജോസഫ്)-നാല്, മുസ്ലിംലീഗ്- ഒന്ന്, കേരള കോൺഗ്രസ് എം- മൂന്ന്, സി.പി.എം-ഒന്ന്, സ്വതന്ത്രർ-3 എന്നിങ്ങനെയാണ് കക്ഷിനില. വ്യക്തമായ ഭൂരിപക്ഷമുള്ള കോൺഗ്രസിനാകും പ്രസിഡൻറ് പദം. എന്നാൽ, ജോസഫ് വിഭാഗം ഒരുടേം പ്രസിഡൻറ് പദം വേണമെന്നാവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇത് അംഗീകരിച്ചാൽ ഒരുവർഷം ജോസഫിന് പ്രസിഡൻറ് പദവി ലഭിക്കും. കേരള കോൺഗ്രസിന് ശക്തമായ അടിത്തറയുണ്ടായിരുന്ന അതിരമ്പുഴയിൽ ജോസ് വിഭാഗം ഒപ്പമെത്തിയിട്ടും എൽ.ഡി.എഫിന് വേണ്ടത്ര നേട്ടം ഉണ്ടാക്കാനായിട്ടില്ല. ഇത് സി.പി.എം ജില്ല നേതൃത്വം പരിശോധിക്കുമെന്നാണ് വിവരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.