നഗരസഭയില്‍ വനിത വാര്‍ഡുകളില്‍ മത്സരം കടുക്കും

corrected file ചങ്ങനാശ്ശേരി: നഗരസഭയില്‍ വനിതാ വാര്‍ഡുകളില്‍ മത്സരം കടുക്കും. ഇത്തവണ ചെയര്‍മാന്‍ സ്ഥാനം വനിതക്കാണ്. യു.ഡി.എഫ് ഭരിച്ചിരുന്ന നഗരസഭയില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ്, എന്‍.ഡി.എ മുന്നണികള്‍ ശക്തരായ വനിതകളെയാണ് രംഗത്തിറക്കിയിരിക്കുന്നത്. നഗരസഭയുടെ ആദ്യത്തെ വനിത ചെയര്‍പേഴ്‌സനായ കൃഷ്ണകുമാരി രാജശേഖരന്‍ നഗരസഭ 20ാം വാര്‍ഡില്‍നിന്ന് മത്സരിക്കുമ്പോള്‍, വാര്‍ഡിന് പരിചയസമ്പന്നയായ ആശ സി.നായരാണ് യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നത്. യു.ഡിഎഫില്‍നിന്ന് മുൻ വൈസ്‌ ചെയര്‍പേഴ്‌സൻമാരായ എല്‍സമ്മ ജോബ് അഞ്ചാം വാര്‍ഡില്‍നിന്ന് മത്സരിക്കുന്നുണ്ട്. എല്‍.ഡി.എഫിലെ സുബി ഫിലിപ്പാണ് എതിര്‍ സ്ഥാനാർഥി. ഷൈനി വര്‍ഗീസ് വാര്‍ഡ് ഒമ്പതില്‍നിന്ന് മത്സരിക്കുമ്പോള്‍ എല്‍.ഡി.എഫിലെ മിനി ജോണാണ് എതിർസ്ഥാനാർഥി. നഗരസഭ 13ാം വാര്‍ഡില്‍നിന്ന് യുവത്വത്തിൻെറ പ്രതിനിധിയായി ഐഷ ഹുസൈനെയാണ് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരരംഗത്തിറക്കിയിരിക്കുന്നത്. എല്‍.ഡി.എഫ് സ്വതന്ത്രയായി ഉഷ മുഹമ്മദ് ഷാജിയും എസ്.ഡി.പി.ഐ സ്ഥാനാർഥിയായി സുമയ്യയും ഈ വാര്‍ഡില്‍ മത്സരിക്കുന്നുണ്ട്. വാര്‍ഡ് 27ല്‍ സുമ ഷൈന്‍ മത്സരിക്കുമ്പോള്‍ എല്‍.ഡി.എഫിലെ അനിത ജോണും എന്‍.ഡി.എയിലെ സാവിത്രി ലക്ഷ്മണനും മത്സരരംഗത്തുണ്ട്. എല്‍.ഡി.എഫില്‍നിന്ന് 35ാം വാര്‍ഡിലെ ഗീത അജിക്ക് എതിര്‍ സ്ഥാനാർഥിയായി എന്‍.ഡി.എയിലെ ഗിരിജ ബാലകൃഷ്ണനും 25ാം വാര്‍ഡില്‍ കുഞ്ഞുമോള്‍ സാബുവിന് എതിരായി യു.ഡി.എഫിലെ സിന്ധു സതീഷുമാണ് മത്സരിക്കുന്നത്. മുന്‍ കൗണ്‍സിലര്‍മായ യു.ഡി.എഫിലെ കെ.എം. നെജിയ 14ാം വാര്‍ഡില്‍നിന്ന് മത്സരരംഗത്തുണ്ട്. മഞ്ജു രതിയാണ് ഇവിടുത്തെ എല്‍.ഡിഎഫ് സ്ഥാനാർഥി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.