അടിമാലി: പഞ്ചായത്തീരാജിനും മുേമ്പ പഞ്ചായത്ത് അംഗമായി വിലസിയ ചിന്നസ്വാമി അണ്ണൻ തെരഞ്ഞെടുപ്പ് ലഹരിയിൽ. തേടിയെത്തുന്നവരെ അനുഗ്രഹിച്ചും ഉപദേശ-നിർദേശങ്ങൾ നൽകിയും ജനപ്രതിനിധി എങ്ങനെയായിരിക്കണമെന്നതടക്കം കാര്യങ്ങളിൽ വാചാലനായും സജീവമാണ് ഇദ്ദേഹം. രാജകുമാരി പഞ്ചായത്തിലെ മഞ്ഞക്കുഴി ആദിവാസിക്കുടിയിലാണ് ചിന്നസ്വാമി അണ്ണൻ താമസം. മുതുവ വിഭാഗത്തിൽനിന്ന് ആദ്യമായി രാജകുമാരി പഞ്ചായത്ത് അംഗമായയാൾ. ഈ വിഭാഗത്തിൽനിന്ന് വേറൊരാളും ഈ പഞ്ചായത്തിൽ അംഗമായിട്ടില്ല. 1979ലാണ് മഞ്ഞക്കുഴി ആദിവാസിക്കുടിയിലെ കോൺഗ്രസ് പ്രവർത്തകനായ ചിന്നസ്വാമി പഞ്ചായത്ത് അംഗമായത്. അന്ന് സമ്പത്തും കുടുംബ മഹിമയുമൊക്കെയായിരുന്നു പഞ്ചായത്ത് അംഗമാകാനും അധ്യക്ഷനാകാനും വേണ്ട യോഗ്യത. അക്കാലത്താണ്, ഗോത്രഭാഷ സംസാരിക്കുകയും പുറംലോകവുമായി ബന്ധം സ്ഥാപിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന മുതുവ വിഭാഗത്തിൽനിന്നുള്ള ചിന്നസ്വാമി ചരിത്രം തിരുത്തി ജയിച്ചു കയറിയത്. 76 വയസ്സുള്ള അണ്ണന് നാല് പതിറ്റാണ്ട് മുമ്പത്തെ വോട്ടോർമകൾ ഇന്നുമുണ്ട്. താൻ ജനപ്രതിനിധിയായപ്പോൾ മഞ്ഞക്കുഴി കുടിയിലേക്ക് നടവഴി പോലുമുണ്ടായിരുന്നില്ല. എട്ട് കിലോമീറ്ററോളം അകലെ പഞ്ചായത്ത് ഓഫിസിൽ എത്തണമെങ്കിൽ വന്യമൃഗങ്ങളെ പേടിക്കണം. വോട്ട് ചെയ്യാൻ മടിയുണ്ടായിരുന്ന കുടിയിലെ വോട്ടർമാരെ കൂട്ടത്തോടെ ബൂത്തിലെത്തിച്ചതാണ് വിജയിക്കാൻ കാരണമെന്ന് അദ്ദേഹം പറയുന്നു. എന്തിനും പോന്ന കുറെയേറെ ചെറുപ്പക്കാരും രംഗത്തുണ്ടായിരുന്നു. കുടിയിലേക്കുള്ള റോഡ് നിർമാണത്തിന് അന്ന് 10,000 രൂപ അനുവദിപ്പിച്ചതാണ് ജനപ്രതിനിധി എന്ന നിലയിൽ ഏറ്റവുമധികം സന്തോഷം നൽകിയത്. കോൺഗ്രസിനും ഇടതുപക്ഷത്തിനും നാല് അംഗങ്ങൾ വീതമായിരുന്നു വിജയിച്ചത്. കേരള കോൺഗ്രസ് നേതാവ് കെ.ജി. ശ്രീധരപ്പണിക്കർ പ്രസിഡൻറും കോൺഗ്രസ് നേതാവ് പി.വി. മത്തായി വൈസ് പ്രസിഡൻറുമായിരുന്നു. പഞ്ചായത്ത് മുതൽ പാർലമൻെറ് വരെ തെരഞ്ഞെടുപ്പ് നടക്കുമ്പോഴൊക്കെ ഇപ്പോഴും സ്ഥാനാർഥികൾ ചിന്നസ്വാമി അണ്ണൻെറ അനുഗ്രഹം തേടി മഞ്ഞക്കുഴി കുടിയിലെത്തുന്നു. TDL CHINNASWAMY ANNAN വീട്ടിലെത്തിയ സ്ഥാനാർഥിയെ അനുഗ്രഹിക്കുന്ന ചിന്നസ്വാമി അണ്ണൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.