പത്തനംതിട്ട: ടി.വി ചർച്ചകളൊക്കൊ കാണുന്നവരല്ലെ ജനം. പൊതുരാഷ്ട്രീയ സംഭവ വികാസങ്ങൾ വോട്ടർമാരെ സ്വാധീനിക്കുന്നുണ്ടാകില്ലേ? അങ്ങനെ ആവാതെ തരമില്ലല്ലോ? പിന്നെ എന്തര് വോട്ടെടുപ്പ്. എന്നാലും സ്ഥാനാർഥിയെ പരിഗണിക്കാതിരിക്കുമോ? ഇങ്ങെനയൊക്കെയാണ് ഫീൽഡിൽ വർക്ക് ചെയ്യുന്ന പാർട്ടി പ്രവർത്തകരുടെയെല്ലാം ചർച്ച. പ്രചാരണം വീട്ടുമുറ്റംവരെ മാത്രമായതിനാൽ വോട്ടർമാരുടെ മനമറിയാൻ ഒരുവഴിയുമില്ല. മാസ്ക് മൂലം മുഖഭാവം പോലും അറിയാനാകാത്ത നിസ്സഹായാവസ്ഥയാെണന്ന് പറഞ്ഞ് പരിതപിക്കുകയാണ് സ്ഥാനാർഥികളും പ്രവർത്തകരും. ഊഹാപോഹങ്ങളും അനുമാനങ്ങളുമായി വോട്ടർമാരുടെ മുന്നിൽനിന്ന് മടങ്ങുകയാണ് ഇവർ. മുമ്പ് വീടുകൾ കയറിയിറങ്ങി പറയാനുള്ളതൊക്കെ വിശദീകരിച്ച് വീട്ടുകാരുടെ മറുപടി കേട്ട് വോട്ട് കിട്ടുമോ ഇല്ലയോ എന്ന് കണക്ക് കൂട്ടി. കിട്ടിെല്ലന്നാണെങ്കിൽ വളക്കാൻ വഴിതേടി... അതൊക്കെയായിരുന്നു വോട്ടു പിടിത്തം. ഇപ്പോൾ എല്ലാവരും പറയുന്ന മറുപടി ഒന്നു തന്നെ 'ചെയ്യാം..' ചെയ്യില്ലെന്ന് പറയുന്നവർ പക്ക പാർട്ടിക്കാർ മാത്രം. പൊതു രാഷ്ട്രീയം പ്രവർത്തിച്ചാൽ ഗുണം ലഭിക്കുമെന്നാണ് യു.ഡി.എഫിൻെറയും എൻ.ഡി.എയുടെയും കണക്ക് കൂട്ടൽ. റേഷൻ കിറ്റ്, പെൻഷൻ, ലൈഫ് പദ്ധതി എന്നിവയിലൊക്കെയാണ് എൽ.ഡി.എഫിൻെറ പ്രതീക്ഷ. പൊതുരാഷ്ട്രീയം കൂടുതൽ സ്വാധീനം ചെലുത്തുക മധ്യവർഗെത്തയാണ്. താഴെ തട്ടിലുള്ളവർ തൃപ്തരാണെന്നാണ് എൽ.ഡി.എഫ് പ്രവർത്തകർ ഫീൽഡിൽ നിന്നുള്ള അനുഭവം ചൂണ്ടിക്കാട്ടി പറയുന്നത്. മധ്യവർഗ വോട്ടുകൾ കുറച്ച് ചോർന്നാലും കൂലിപ്പണിക്കാരും തൊഴിലുറപ്പ് തൊഴിലാളികളും സമാന സാമ്പത്തിക സ്ഥിതിയിലുള്ള മറ്റുള്ളവരും തങ്ങൾക്കൊപ്പമാണെന്ന് ഇടതുപക്ഷം വിലയിരുത്തുന്നു. വോട്ടർമാർ കൂടുതലും ജാതി, മതം, ബന്ധുത്വം എന്നിവയാണ് പരിഗണിക്കുന്നതെന്ന് മുന്നണി ഭേദമില്ലാതെ ബൂത്തുതല പ്രവർത്തകർ പറയുന്നു. ശബരിമലയിലെ പഴയ വിവാദങ്ങൾ ഇപ്പോൾ അപൂർവം ഹിന്ദുക്കളെയെ സ്വാധീനിക്കുന്നുള്ളൂ എന്നാണ് പ്രവർത്തകർ പറയുന്നത്. ഹിന്ദു ഭൂരിപക്ഷ മേഖലകളിൽ കോൺഗ്രസിന് സ്വാധീനം കുറയുന്ന പ്രതിഭാസം പലയിടത്തുനിന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഹിന്ദുക്കളിലെ നായർ വിഭാഗമായിരുന്നു കോൺഗ്രസിനെ തുണച്ചിരുന്നത്. അവരിൽ ഭൂരിഭാഗവും ബി.ജെ.പിയോട് അനുഭാവം പുലർത്തുന്ന നിലയിലേക്ക് ചുവട് മാറിയിട്ടുെണ്ടന്നും അതോടെ കോൺഗ്രസ് ന്യൂന പക്ഷങ്ങളിലേക്ക് ഒതുങ്ങുകയാണെന്നും വിലയിരുത്തെപ്പടുന്നുണ്ട്. ഹിന്ദു ഭൂരിപക്ഷമേഖലകളിൽ കോൺഗ്രസിന് ബൂത്തുതല പ്രവർത്തകർ നാമമാത്രമാണ്. ബിനു ഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.