ഹരിപ്പാട്: അപരൻ പണിതരുമോ എന്ന് പേടിച്ച് അറിയപ്പെട്ട പേരുതന്നെ മാറ്റി കളത്തിലിറങ്ങിയിരിക്കുകയാണ് കോൺഗ്രസ് സ്ഥാനാർഥി. മുതുകുളം ബ്ലോക്ക് പഞ്ചായത്തിലേക്ക് ചേപ്പാട് ഡിവിഷനിൽനിന്ന് മത്സരിക്കുന്ന രഞ്ജിത്ത് ചിങ്ങോലിയാണ് പാരയായി വന്ന രഞ്ജിത്ത് ചിങ്ങനല്ലൂരിനെ തളക്കാൻ പേരുമാറ്റി ചേപ്പാട് രഞ്ജിത്തായത്. അറിയപ്പെടുന്ന പേര് ബാലറ്റിൽ വരാൻ വരണാധികാരിക്ക് മുന്നിൽ അപേക്ഷ നൽകാൻ പോയപ്പോഴാണ് അപരനെക്കുറിച്ച വിവരങ്ങൾ അറിയുന്നത്. രഞ്ജിത്ത് ചിങ്ങോലിയെന്ന പേരിൽ ആദ്യഘട്ട പോസ്റ്റർ പുറത്തിറക്കിയ ശേഷമാണ് അപരൻെറ പാര അറിഞ്ഞത്. അപരൻ ആവശ്യപ്പെട്ടത് കൈപ്പത്തിക്ക് സമാനമായ ഷട്ടിൽകോർക്കിൻെറ ചിഹ്നവും. പിന്നെ ഒട്ടും ആലോചിച്ചില്ല. പാർട്ടിക്കാരോട് ആലോചിച്ച ശേഷം പേരുമാറ്റാൻ തീരുമാനിച്ചു. രഞ്ജിത്തിൻെറ മാതാവിൻെറ വീട് ചേപ്പാടാണ്. ഈ അടിസ്ഥാനം വെച്ചാണ് ചിങ്ങോലിയെന്ന വാലുമാറ്റി ചേപ്പാടെന്ന് വിഷമത്തോടെ രഞ്ജിത്ത് തൻെറ പേരിനൊപ്പം മാറ്റിസ്ഥാപിച്ചത്. വോട്ട് മറിക്കാനുള്ള എൽ.ഡി.എഫിൻെറ കുതന്ത്രമാണ് താൻ പരാജയപ്പെടുത്തിയതെന്നും രഞ്ജിത്ത് പറയുന്നു. പഴയ പോസ്റ്ററിൻെറ സ്ഥാനത്ത് ചേപ്പാട് രഞ്ജിത്ത് എന്നും പോസ്റ്റർ പതിച്ചു. അതിൻെറ പേരിൽ വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നും രഞ്ജിത്ത് പറഞ്ഞു. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി വി.എം. സുധീരനെതിരെ വി.എസ്. സുധീരനെന്ന അപരൻ മത്സരിച്ച് പതിനായിരത്തോളം വോട്ട് നേടിയിരുന്നു. വി.എം. സുധീരൻെറ പരാജയത്തിന് ഇടയാക്കിയത് അതൊന്നു മാത്രമാണെന്നും അത്തരമൊരു സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ചിത്രം: APG57, 58 Renjith പേര് മാറ്റുന്നതിന് മുമ്പും അതിന് ശേഷവുമുള്ള കോൺഗ്രസ് സ്ഥാനാർഥി രഞ്ജിത്തിൻെറ പോസ്റ്ററുകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.