പൂര്‍ണ സജ്ജമായി സന്നിധാനത്തെ ഗവ. ആശുപത്രി

ശബരിമല: കോവിഡ് നിയന്ത്രണം മൂലം തീർഥാടകരുടെ തിരക്ക് കുറഞ്ഞെങ്കിലും . മല കയറി എത്തുന്ന അയ്യപ്പഭക്തര്‍ക്കും തൊഴിലാളികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരുപോലെ ആശ്രയമാകുകയാണ് വലിയ നടപ്പന്തലിനു സമീപത്തെ ഗവ.ആശുപത്രി. ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും ജീവനക്കാരും ആശുപത്രിയില്‍ 24 മണിക്കൂറും സജ്ജമാണെന്ന് മെഡിക്കല്‍ ഓഫിസര്‍ ഡോ. അരുണ്‍ പ്രതാപ് പറഞ്ഞു. നിലവിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരാണ് അധികവും ചികിത്സക്ക് എത്തുന്നത്. ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ കണ്ടാല്‍ അവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി ആംബുലന്‍സ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്തുനിന്ന് ആംബുലന്‍സില്‍ പമ്പവരെയാണ് രോഗിയെ എത്തിക്കുക. പമ്പയില്‍നിന്ന് വേറെ ആബുലന്‍സിലാകും രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുക. ഏഴു ഡോക്ടര്‍മാര്‍, മൂന്നു സ്റ്റാഫ് നഴ്‌സുമാര്‍, മൂന്ന് ഫാര്‍മസിസ്റ്റുകള്‍, ഒരു സ്റ്റോര്‍ ഇന്‍ ചാര്‍ജ് തുടങ്ങി 22 പേരാണ് നിലവില്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നത്. രണ്ടു വൻെറിലേറ്റർ, നാല് ഡീഫിബിലേറ്റര്‍, ഓക്സിജന്‍ സിലിണ്ടറുകള്‍, മെഡിക്കല്‍ ലാബ്, എക്സ്റേ ലാബ് തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.