-- എൻെറ തദ്ദേശം, എൻെറ സ്വപ്നം-- കോട്ടയം: നഗരമാലിന്യം കൃത്യമായി സംസ്കരിക്കുന്ന, പച്ചപ്പ് നിറയുന്ന കോട്ടയം പട്ടണമാണ് ഏൻെറ സ്വപ്നങ്ങളിൽ. കൂടുതൽ മരങ്ങൾ നട്ട് നഗരത്തെ ഹരിതാഭമാക്കണം. ഒപ്പം മാലിന്യസംസ്കരണത്തിൽ യൂറോപ്യനെ മാതൃകയാക്കണം. സായാഹ്നങ്ങൾ കുടുംബമായി ചെലവഴിക്കാൻ കഴിയുന്ന സംവിധാനം നഗരത്തിൽ അടിയന്തരമായി ഒരുക്കണം. ട്രാഫിക് കുരുക്കില്ലാത്ത കോട്ടയത്തിനായും ഞാൻ കാത്തിരിപ്പിലാണ്. കോടിമതയിലെ നാലുവരിപ്പാത നഗരത്തിലേക്ക് നീട്ടണം. ഇത് നഗരസഭയുടെ പദ്ധതിയല്ലെങ്കിലും സർക്കാറിലും മറ്റ് ജനപ്രതിനിധികളിലും സമ്മർദം ചെലുത്താനും യാഥാർഥ്യമാക്കാനും കഴിയും. സമീപത്തെ അയ്മനം അടക്കമുള്ള പഞ്ചായത്തുകൾ വിനോദസഞ്ചാരികളെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളും പദ്ധതികളുമാണ് ആവിഷ്കരിക്കുന്നത്. ഈ മാതൃകയിൽ കോട്ടയത്തും ടൂറിസ്റ്റ് സംസ്കാരം വളർത്തണം. താഴത്തങ്ങാടി അടക്കമുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പദ്ധതികൾ ആവിഷ്ക്കരിക്കണം. കോടിമത അടക്കമുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വിപുലമായ ജലടൂറിസം പദ്ധതികൾക്കും രൂപംനൽകണം. നിലവിൽ നഗരസഭയുടെ പല പദ്ധതികളും പാതിവഴിയിലാണ്. ഇതെല്ലാം സമയബന്ധിതമായി പൂർത്തീകരിച്ചശേഷം പുതിയ പദ്ധതികളിലേക്ക് കടക്കാമെന്ന് തീരുമാനിക്കുന്നൊരു ഭരണസമിതിയെയും ഞാൻ പ്രതീക്ഷിക്കുന്നു. പ്രദേശവാസികൾക്ക് തൊഴിൽ ലഭ്യമാക്കുന്ന പദ്ധതിക്കുള്ള കാത്തിരിപ്പിലുമാണ് ഞാൻ. ഇത്തരത്തിലുള്ള നീക്കങ്ങളൊന്നും മുൻകാലങ്ങളിൽ നടന്നിട്ടില്ല. നഗരസഭയുടെ കീഴിലുള്ള സ്റ്റേഡിയങ്ങൾ, പാർക്കുകൾ എന്നിവ കായിക, മാനസിക ആരോഗ്യത്തിന് ഉതകുന്ന രീതിയിൽ ആധുനികവത്കരിക്കുകയും മുനിസിപ്പൽ ബസ്സ്റ്റാൻഡ്, നാഗമ്പടം സ്റ്റാൻഡ്, പഴയ പച്ചക്കറി മാർക്കറ്റ്, കഞ്ഞിക്കുഴി മാർക്കറ്റ് തുടങ്ങി നഭരസഭയുടെ കീഴിലുള്ള എല്ലാ പഴയ നിർമിതിയും പൂർണമായി പൊളിച്ചുമാറ്റി കൂടുതൽ സൗകര്യപ്രദമായി പുനർനിർമിക്കണം. നഗരവികസനത്തിനായി കൂട്ടായി നിലയുറപ്പിക്കുന്ന ജനപ്രതിനിധികളും നല്ല കോട്ടയത്തിന് കരുത്താകണം. എം.ബി. അമീൻ ഷാ (കേരള ടെക്സ്ൈറ്റൽസ് ആൻഡ് ഗാർമൻെറ്സ് ഡീലേഴ്സ് വെൽഫെയർ അേസാ. ജില്ല വൈസ് പ്രസിഡൻറ്) KTL ameen shah എം.ബി. അമീൻ ഷാ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.