മെഡി. കോളജിൽ ചികിത്സക്കെത്തിച്ച കുട്ടി മരിച്ചു; മാതാവ് നഴ്സിനെ തല്ലിയെന്ന് പരാതി

ഗാന്ധിനഗർ (കോട്ടയം): കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ ചികിത്സക്കെത്തിച്ച കുട്ടി മരിച്ചു. കുത്തിവെപ്പുമൂലമാണ് കുട്ടിയുടെ മരണമെന്ന് ആരോപിച്ച് മാതാവ് നഴ്സിനെ തല്ലിയെന്ന് പരാതി. സംഭവത്തിൽ മാതാവിനെതിരെ ഗാന്ധിനഗർ പൊലീസ് കേസെടുത്തു. വ്യാഴാഴ്ച പുലർച്ചയാണ് സംഭവം. ചേർത്തല മാരാരിക്കുളം എസ്.എൽ.പുരം പുത്തൻകുളങ്ങര സുരേഷിൻെറ മകൻ അർണവ് (മൂന്ന്) മരിച്ചത്. ബുധനാഴ്ച രാവിലെ 11.30ന് കടുത്ത പനിയും ഛർദിയുമായാണ് കുട്ടികളുടെ ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ചികിത്സക്ക് കോവിഡ് നിരീക്ഷണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വൈകീട്ട് ആരോഗ്യനില മോശമായതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പിന്നീട് വൻെറിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ച 1.30ന് കുട്ടി മരിച്ചു. കുട്ടി മരിച്ചത് തീവ്രപരിചരണ വിഭാഗത്തിൽ കിടന്നപ്പോൾ നഴ്സ് കുത്തിവെപ്പ് നൽകിയതുമൂലമാണെന്ന് ആരോപിച്ച് മാതാവ് നഴ്സിനെ മർദിച്ചു. ഇതിനിടെ, കുട്ടിയുടെ കേസ് ഷീറ്റ് കാണാതായി. ഇതോടെ ആശുപത്രി അധികൃതർ ഗാന്ധിനഗർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തിയാണ് ബന്ധുക്കളുടെ കൈവശമുണ്ടായിരുന്ന കേസ് ഷീറ്റ് വാങ്ങി ചികിത്സിച്ച ഡോക്ടർക്ക് കൈമാറിയത്. വ്യാഴാഴ്ച രാവിലെ ആശുപത്രി സൂപ്രണ്ട് ഡോ. സവിതയുടെ നേതൃത്വത്തിൽ മാതാവിനെതിരെ പൊലീസിൽ പരാതി നൽകി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കടുത്ത ന്യുമോണിയയാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അണുബാധയും ഉണ്ടായിരുന്നു. കുട്ടിയുടെ മരണം സംബന്ധിച്ച് ബന്ധുക്കൾ പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.