സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ സി.പി.എം–ബി.ജെ.പി ധാരണ -മുല്ലപ്പള്ളി

തൊടുപുഴ: സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ സി.പി.എമ്മും ബി.ജെ.പിയും രഹസ്യധാരണ ഉണ്ടാക്കിയതായി കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻെറ തിടുക്കത്തിെല ഡൽഹിയാത്ര സി.പി.എം-ബി.ജെ.പി രഹസ്യധാരണ ഉറപ്പിക്കാനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഡൽഹിയിലാണ് ഗൂഢാലോചന നടന്നത്. സ്വർണക്കടത്ത് കേസിൽ സി.പി.എമ്മിനെ സഹായിക്കുന്നതിന് പ്രത്യുപകാരമായി ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും സി.പി.എമ്മും നീക്കുപോക്ക് ഉണ്ടാക്കാൻ ശ്രമിക്കുന്നതായും വിശ്വസനീയമായി അറിയുന്നതായി മുല്ലപ്പള്ളി പറഞ്ഞു. കോൺഗ്രസ് ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡൻറ് ഇബ്രാഹീംകുട്ടി കല്ലാർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.പി. അനിൽകുമാർ, റോയി കെ. പൗലോസ്, ടോമി കല്ലാനി, മാത്യു കുഴൽനാടൻ, ഡീൻ കുര്യാക്കോസ് എം.പി, ഇ.എം. ആഗസ്തി, ജോയി തോമസ്, യു.ഡി.എഫ് ചെയർമാൻ എസ്. അശോകൻ, തോമസ് രാജൻ, എം.എൻ. ഗോപി, എ.പി. ഉസ്മാൻ, ടി.ജി.ജി. കൈമൾ, ശ്രീമന്ദിരം ശശികുമാർ, ആർ. ബാലൻ പിള്ള, എം.കെ. പുരുഷോത്തമൻ, സി.പി. കൃഷ്ണൻ എന്നിവർ സംസാരിച്ചു. എൻ.ഐ. ബെന്നി സ്വാഗതവും എം.പി. അർജുനൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.