കുമളി: തേക്കടി തടാകത്തിലെ ബോട്ടുകളിൽ സംസ്ഥാന തുറമുഖ വകുപ്പ് അധികൃതർ സുരക്ഷ പരിശോധന നടത്തി. തുറമുഖ വകുപ്പിലെ സർവേയർ പി.കെ. മുഹമ്മദിൻെറ നേതൃത്വത്തിലാണ് രണ്ടുദിവസമായി പരിശോധന നടത്തിയത്. പരിശോധനയുടെ ഭാഗമായി കെ.ടി.ഡി.സിയുടെ ഇരുനില ബോട്ടുകൾ കരയിൽ കയറ്റിവെച്ചിരുന്നു. അടിത്തട്ട് (ഹള്ള്) പരിശോധനയുടെ ഭാഗമായാണ് കരക്ക് കയറ്റിയത്. വനം വകുപ്പിൻെറ നാലുബോട്ടുകൾ, പൊലീസിൻെറ രണ്ട്, തമിഴ്നാട് പൊതുമരാമത്ത് വകുപ്പിൻെറ ബോട്ടുകൾ, കെ.ടി.ഡി.സിയുടെ യാത്രാബോട്ടുകൾ എന്നിവയാണ് പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തിയത്. തേക്കടി ബോട്ട് ദുരന്തത്തിനുശേഷം ബോട്ടുകളുടെ സുരക്ഷ ഉറപ്പാക്കുകയും യാത്രക്കാരുടെ എണ്ണം നിജപ്പെടുത്തുകയും ചെയ്തിരുന്നു. ബോട്ടുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ തടാകത്തിൽ സവാരി നടത്താനാവൂ. ഇതിന് അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ശേഷമാണ് അധികൃതർ പരിശോധനക്കെത്തിയത്. പരിശോധനയിൽ തകരാറുകളൊന്നും കണ്ടെത്താനായിട്ടിെല്ലന്നും ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ ഉടൻ നൽകുമെന്നും സർവേയർ 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.