Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2020 12:01 AM GMT Updated On
date_range 8 Nov 2020 12:01 AM GMTതേക്കടിയിലെ ബോട്ടുകളിൽ തുറമുഖ വകുപ്പ് അധികൃതരുടെ സുരക്ഷ പരിശോധന
text_fieldsbookmark_border
കുമളി: തേക്കടി തടാകത്തിലെ ബോട്ടുകളിൽ സംസ്ഥാന തുറമുഖ വകുപ്പ് അധികൃതർ സുരക്ഷ പരിശോധന നടത്തി. തുറമുഖ വകുപ്പിലെ സർവേയർ പി.കെ. മുഹമ്മദിൻെറ നേതൃത്വത്തിലാണ് രണ്ടുദിവസമായി പരിശോധന നടത്തിയത്. പരിശോധനയുടെ ഭാഗമായി കെ.ടി.ഡി.സിയുടെ ഇരുനില ബോട്ടുകൾ കരയിൽ കയറ്റിവെച്ചിരുന്നു. അടിത്തട്ട് (ഹള്ള്) പരിശോധനയുടെ ഭാഗമായാണ് കരക്ക് കയറ്റിയത്. വനം വകുപ്പിൻെറ നാലുബോട്ടുകൾ, പൊലീസിൻെറ രണ്ട്, തമിഴ്നാട് പൊതുമരാമത്ത് വകുപ്പിൻെറ ബോട്ടുകൾ, കെ.ടി.ഡി.സിയുടെ യാത്രാബോട്ടുകൾ എന്നിവയാണ് പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തിയത്. തേക്കടി ബോട്ട് ദുരന്തത്തിനുശേഷം ബോട്ടുകളുടെ സുരക്ഷ ഉറപ്പാക്കുകയും യാത്രക്കാരുടെ എണ്ണം നിജപ്പെടുത്തുകയും ചെയ്തിരുന്നു. ബോട്ടുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ തടാകത്തിൽ സവാരി നടത്താനാവൂ. ഇതിന് അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ശേഷമാണ് അധികൃതർ പരിശോധനക്കെത്തിയത്. പരിശോധനയിൽ തകരാറുകളൊന്നും കണ്ടെത്താനായിട്ടിെല്ലന്നും ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ ഉടൻ നൽകുമെന്നും സർവേയർ 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story