കറുകച്ചാൽ: ലോട്ടറി വിൽപനക്കാരനെ ആക്രമിച്ച് പണവും ടിക്കറ്റുകളും തട്ടിയെടുത്ത യുവാവിനെ കറുകച്ചാൽ പൊലീസ് പിടികൂടി. പാറമ്പുഴ ഇലഞ്ഞിവേലിൽ ടോണിയെയാണ് (22) അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ ഒമ്പതിന് കറുകച്ചാൽ -മണിമല റോഡിൽ നെടുംകുന്നം ഗവ. സ്‌കൂളിന് സമീപമായിരുന്നു സംഭവം. ബൈക്കിലെത്തിയ ടോണിയും സുഹൃത്തും ലോട്ടറി വിൽപന നടത്തുന്ന നെടുംകുന്നം മോജിൻഭവനിൽ മോഹനനെയാണ് (52) ആക്രമിച്ചത്. ഇയാളുടെ കൈയിലുണ്ടായിരുന്ന 1500 രൂപയും 8000 രൂപയുടെ ടിക്കറ്റും തട്ടിയെടുത്ത് ഇവർ ബൈക്കിൽ രക്ഷപ്പെട്ട് ഒളിവിൽ പോകുകയായിരുന്നു. KTL toni 22 ടോണി ഓട്ടോ മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക് എരുമേലി: നിയന്ത്രണം തെറ്റിയ ഓട്ടോ മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. മുക്കൂട്ടുതറ സ്വദേശികളായ വള്ളച്ചിറ വീട്ടിൽ മനോജ് (40), ചൂണ്ടശ്ശേരിയിൽ സോദരൻ (55) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ 7.30യോടെ മുക്കൂട്ടുതറക്ക് സമീപമാണ് അപകടം. റോഡിന് കുറുകെ ചാടിയെ ആടിനെ രക്ഷിക്കാൻ ശ്രമിക്കുേമ്പാൾ നിയന്ത്രണം തെറ്റിയതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാർ പരിക്കേറ്റവരെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. സാരമായി പരിക്കേറ്റ ഇരുവരെയും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുന്നുംഭാഗത്ത് വ്യാഴാഴ്ച മോഷണശ്രമം, വെള്ളിയാഴ്ച മോഷണം പൊൻകുന്നം: കുന്നും ഭാഗത്ത് തുടർച്ചയായ രണ്ട് ദിവസങ്ങളിൽ മോഷ്ടാക്കളുടെ വിളയാട്ടം. വെള്ളിയാഴ്ച കുന്നും ഭാഗത്ത് സ്കൂട്ടറിലെത്തിയ മോഷ്ടാവ് വഴിയാത്രക്കാരിയുടെ മാല കവർന്നു. കൂരാലി കിഴക്കേടത്ത് ആശാകുമാരിയുടെ കഴുത്തിലെ രണ്ടുപവൻ തൂക്കം വരുന്ന രണ്ടു മാലകളാണ് കവർന്നത്. രാവിലെ 9.30ഓടെ കുന്നുംഭാഗം സർക്കാർ സ്കൂളിന് സമീപം കത്തലാങ്കപ്പടി റോഡിൽെവച്ചാണ് സംഭവം. കുന്നുംഭാഗത്തെ കുടുംബ വീട്ടിലേക്ക് പോകും വഴിയാണ് വീട്ടമ്മ കവർച്ചക്കിരയായത്. കറുത്ത ആക്ടീവയിൽ ജാക്കറ്റ് ധരിച്ചെത്തിയവരാണ് കവർച്ച നടത്തിയത്. വീട്ടമ്മയുടെ കൈക്കും കഴുത്തിനും പരിക്കേറ്റു. വ്യാഴാഴ്ച കുന്നംഭാഗത്ത് വീട്ടമ്മയുടെ മാല കവരാൻ ശ്രമം നടന്നിരുന്നു. മറ്റത്തിൽപ്പടി റോഡിലൂടെ നടന്നുപോവുകയായിരുന്ന പാമ്പാടി വരിക്കാനി ഓമനയുടെ മാലയാണ് ബൈക്കിലെത്തിയവർ പൊട്ടിക്കാൻ ശ്രമിച്ചത്. ഓമനയുടെ കഴുത്തിനും ചുണ്ടിനും പരിക്കേറ്റു. നിലവിൽ ഇൗ മേഖലയിൽ നാല് വീട്ടമ്മമാരുടെ മാല മോഷണം പോയിട്ടുണ്ട്. മേഖലയിൽ പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന് അനുഗ്രഹ െറസിഡൻറ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പൊൻകുന്നം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.