സിമൻറ് വിലവർധന തടയാൻ നടപടിവേണമെന്ന് വ്യാപാരികൾ

ഈരാറ്റുപേട്ട: ലോക്ഡൗൺ ഇളവുകളിൽ നിർമാണ മേഖല സജീവമാകുന്നതിനിടെ കമ്പനികൾ സിമൻറിന് വിലകൂട്ടി പകൽകൊള്ള നടത്തുന്നതിനെതിരെ നടപടിവേണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. തദ്ദേശീയ തൊഴിലാളികളുടെ അഭാവം നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കുമ്പോഴാണ് സിമൻറ് വില കൂട്ടിയുള്ള കമ്പനികളുടെ ഇരുട്ടടി. എ ഗ്രേഡ് സിമൻറുകൾക്ക് ബാഗ് ഒന്നിന് 50 രൂപയാണ് വർധിപ്പിച്ചത്. വിലക്കയറ്റം പിടിച്ചുനിർത്തേണ്ട പൊതുമേഖല സ്ഥാപനമായ മലബാർ സിമൻറും വിലകൂട്ടി. വിലകൂട്ടി കമ്പനികൾ നടത്തുന്ന പകൽക്കൊള്ളയിൽ ചെറുകിട കെട്ടിട നിർമാണം നിലച്ച മട്ടാണ്. ലോക്ഡൗണിന് മുമ്പ് പ്രമുഖ ബ്രാൻഡുകളുടെ സിമൻറ് ബാഗിൻെറ മാർക്കറ്റ് വില 300രൂപ മുതൽ 340 രൂപ വരെയായിരുന്നു. ലോക്ഡൗണിന് ശേഷം 390 രൂപ മുതൽ 430 വരെയാണ് വില. അന്യായമായ സിമൻറ് വില വർധന പിൻവലിക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് ഈരാറ്റുപേട്ടയിലെ സിമൻറ് വ്യാപാരികൾ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.