Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2020 12:00 AM GMT Updated On
date_range 3 Nov 2020 12:00 AM GMTസിമൻറ് വിലവർധന തടയാൻ നടപടിവേണമെന്ന് വ്യാപാരികൾ
text_fieldsbookmark_border
ഈരാറ്റുപേട്ട: ലോക്ഡൗൺ ഇളവുകളിൽ നിർമാണ മേഖല സജീവമാകുന്നതിനിടെ കമ്പനികൾ സിമൻറിന് വിലകൂട്ടി പകൽകൊള്ള നടത്തുന്നതിനെതിരെ നടപടിവേണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. തദ്ദേശീയ തൊഴിലാളികളുടെ അഭാവം നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കുമ്പോഴാണ് സിമൻറ് വില കൂട്ടിയുള്ള കമ്പനികളുടെ ഇരുട്ടടി. എ ഗ്രേഡ് സിമൻറുകൾക്ക് ബാഗ് ഒന്നിന് 50 രൂപയാണ് വർധിപ്പിച്ചത്. വിലക്കയറ്റം പിടിച്ചുനിർത്തേണ്ട പൊതുമേഖല സ്ഥാപനമായ മലബാർ സിമൻറും വിലകൂട്ടി. വിലകൂട്ടി കമ്പനികൾ നടത്തുന്ന പകൽക്കൊള്ളയിൽ ചെറുകിട കെട്ടിട നിർമാണം നിലച്ച മട്ടാണ്. ലോക്ഡൗണിന് മുമ്പ് പ്രമുഖ ബ്രാൻഡുകളുടെ സിമൻറ് ബാഗിൻെറ മാർക്കറ്റ് വില 300രൂപ മുതൽ 340 രൂപ വരെയായിരുന്നു. ലോക്ഡൗണിന് ശേഷം 390 രൂപ മുതൽ 430 വരെയാണ് വില. അന്യായമായ സിമൻറ് വില വർധന പിൻവലിക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് ഈരാറ്റുപേട്ടയിലെ സിമൻറ് വ്യാപാരികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story