*ഔദ്യോഗിക ജീവിതത്തിൽനിന്നും വിരമിക്കുന്ന സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ് തോമസ് കെ. ഉമ്മനെ ആദരിച്ചു കോട്ടയം: ദേശീയ വിദ്യാഭ്യാസ നയരൂപവത്കരണം എന്ന പേരിൽ നടപ്പാക്കാൻ ശ്രമിക്കുന്ന വികല നിയന്ത്രണങ്ങളെ സമാന ചിന്താഗതിക്കാരോട് ചേർന്ന് എതിർക്കുമെന്ന് സി.എസ്.ഐ ബിഷപ്സ് കൗൺസിൽ. വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച മിഷനറി പാരമ്പര്യസ്ഥാപനങ്ങൾക്ക് ആശങ്ക സൃഷ്ടിക്കുന്നതും ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉളവാക്കുന്നതുമായ വിദ്യാഭ്യാസ നയം ഗൗരവമേറിയ പഠനത്തിനും തിരുത്തലുകൾക്കും ശേഷം മാത്രമേ നടപ്പിൽ വരുത്താവു എന്ന് കൗൺസിൽ ആവശ്യപ്പെട്ടു. കോട്ടയം സി.എസ്.ഐ ബിഷപ്സ് ഹൗസിൽ നടന്ന യോഗം കൊച്ചിൻ മഹായിടവക ബിഷപ് ബി.എൻ. ഫെൻ ഉദ്ഘാടനം ചെയ്തു. കൊല്ലം- കൊട്ടാരക്കര മഹായിടവക ബിഷപ് ഡോ. ഉമ്മൻ ജോർജ് അധ്യക്ഷത വഹിച്ചു. ഒമ്പതു വർഷത്തെ സേവനത്തിനുശേഷം നവംബർ 29ന് ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ് തോമസ് കെ. ഉമ്മന് കൗൺസിൽ ആദരവ് അർപ്പിച്ചു. നിക്ഷേപം പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു. ബിഷപ് തോമസ് കെ. ഉമ്മൻ, മലബാർ മഹായിടവക ബിഷപ് ഡോ. റോയ്സ് മനോജ് വിക്ടർ, ഈസ്റ്റ് കേരള മഹായിടവക ബിഷപ് വി.എസ്. ഫ്രാൻസിസ്, റവ. തോമസ് സഖറിയ, റവ. നൈനാൻ ജേക്കബ്, റവ. രാജൻ മോസസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.