കോട്ടയം: ഭരണഘടന ഉറപ്പുനല്‍കുന്ന സംവരണം അട്ടിമറിക്കാനുള്ള ശ്രമത്തിൽനിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് കേരള മുസ്ലിം ജമാഅത്ത് യൂത്ത് കൗൺസിൽ പ്രവര്‍ത്തകസംഗമം ആവശ്യപ്പെട്ടു. സംവരണത്തിൻെറ ഉദ്ദേശ്യലക്ഷ്യം സാമ്പത്തിക സമത്വമല്ല എന്നിരിക്കെ, കേരള സർവിസ് ചട്ടങ്ങൾ ഭേദഗതി ചെയ്യാനുള്ള നീക്കം അവസാനിപ്പിച്ച് സര്‍ക്കാര്‍ നിര്‍ദേശം പുനഃപരിശോധിക്കണം. നവംബര്‍ അഞ്ചിനുമുമ്പ് 14 ജില്ലകളിലും യൂത്ത് കൗണ്‍സില്‍ ജില്ല കമ്മിറ്റി രൂപവത്കരിക്കും. പൗരത്വ ഭേദഗതി ബില്ലിനെതിരെ തുടര്‍പ്രക്ഷോഭ ഭാഗമായി 16ന് ജില്ല കേന്ദ്രങ്ങളില്‍ ധർണ നടത്തും. സംഗമം കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡൻറ് കരമന ബയാർ ഉദ്ഘാടനം ചെയ്തു. യൂത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡൻറ് നിസാര്‍ ഒളവണ്ണ അധ്യക്ഷത വഹിച്ചു. ജമാഅത്ത് കൗണ്‍സില്‍ ദേശീയ സമിതി അംഗം ബഷീർ തേനമ്മാക്കൽ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് പി.എം. സലീം, സെക്രട്ടറി പി.എച്ച്. നൗഷാദ്, സംസ്ഥാന വൈസ് പ്രസിഡൻറ് ഉമര്‍ കാസിം, ചീഫ് കോഓഡിനേറ്റർ എസ്.എം. ഫുആദ്, സംസ്ഥാന സെക്രട്ടറി സെയ്ദ് അലി, യൂത്ത് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ആസിഫ് മുഹമ്മദ്, വൈസ് പ്രസിഡൻറ് അഫ്‌സല്‍ മഠത്തില്‍, പി.പി. അബ്ദുൽസലാം, ഹനീഫ റണ്ടാ, ഇബ്രാഹിം യൂസഫ്, മുഹമ്മദ് വയനാട്, വാഹിദ് അബ്ദുല്‍കരീം, ഷഫീഖ് കവലക്കൽ, മുബാറക് അബ്ദുറഹ്മാന്, റഹീം ഖാന്‍, അസറുദ്ദീൻ, എസ്. അബ്ദുല്‍ ജലീല്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.