രാമപുരം റോഡിൻെറ പുനരുദ്ധാരണ പണിക്ക് തുടക്കമായി പാലാ: പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ച പാലാ - രാമപുരം റോഡിൻെറ പണി മാണി സി.കാപ്പൻ എം.എൽ.എ വിലയിരുത്തി. എം.എൽ.എ നൽകിയ നിവേദനത്തെത്തുടർന്ന് മൂന്നുകോടി 83 ലക്ഷം രൂപയാണ് റീ ടാറിങ്ങിനായി സർക്കാർ അനുവദിച്ചത്. പാലാ മുതൽ കരൂർ ജങ്ഷൻ വരെ ഒരുകോടി 80 ലക്ഷം രൂപ ശബരിമല റോഡ് വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ചിട്ടുണ്ട്. കരൂർ മുതൽ രാമപുരം ജങ്ഷൻ വരെയുള്ള റീ ടാറിങ്ങിന് രണ്ട് കോടി മൂന്ന് ലക്ഷം രൂപയും ചെലവൊഴിക്കും. ശബരിമല തീർഥാടകരുടെ പ്രധാനപാതയാണിത്. മഴ മാറിയാലുടൻ ഭരണങ്ങാനം-അസീസി - പാരലൽ റോഡ്, എരുമം പടി - ഏഴാച്ചേരി - കുരിശുപള്ളി റോഡ്, വാകക്കാട് - തഴക്കവയൽ - ഞണ്ടുകല്ല് റോഡ്, അടുക്കം - മേലടുക്കം റോഡ്, എലിവാലി - ആലമറ്റം റോഡ്, മന്നനാനികടവ് മാളിയേക്കൽ - മൂലേത്തുണ്ടി റോഡ്, നെച്ചിപ്പുഴൂർ - ഇളപൊഴുത് - ചക്കാമ്പുഴ റോഡ്, നെല്ലിയാനി - പേണ്ടാനംവയൽ റോഡ്, തീക്കോയി - ചേരിപ്പാട് - അയ്യമ്പാറ - തലനാട് റോഡ് തുടങ്ങിയവയുടെ വിവിധ ഭാഗങ്ങളുടെ നവീകരണ പ്രവർത്തികൾക്കും തുടക്കമാകും. ശബരിമല സീസൺ പ്രമാണിച്ച് ഏറ്റുമാനൂർ - പൂഞ്ഞാർ റോഡിൻെറയും മുരിക്കുംപുഴ - പാറപ്പള്ളി - മുത്തോലി റോഡിൻെറയും നവീകരണ പ്രവർത്തനങ്ങളും ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണെന്ന് എം.എൽ.എ അറിയിച്ചു. ബേബി സൈമണും എം.എൽ.എക്ക് ഒപ്പമുണ്ടായിരുന്നു. ഫോട്ടോ KTL pala ramapuram route റീ ടാറിങ് ജോലി പുരോഗമിക്കുന്ന പാലാ-രാമപുരം റൂട്ടിലെ പണികൾ മാണി സി. കാപ്പൻ എം.എൽ.എ വിലയിരുത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.