കോട്ടയം: പാലായെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ പുതുചർച്ചയായി സുരേഷ് ഗോപി- മാണി.സി.കാപ്പൻ കൂടിക്കാഴ്ച. 'കാവൽ' സിനിമയുെട ഷൂട്ടിങിനായി പാലക്കാട്ടേക്ക് പോകുംവഴിയാണ് ബി.ജെ.പി എം.പികൂടിയായ സുരേഷ്ഗോപി കാപ്പനെ കണ്ടത്. ജോസ്.െക.മാണിക്കായി പാലാ സീറ്റ് വിട്ടുനൽകേണ്ടിവരുമെന്ന പ്രചാരണങ്ങൾക്കിടെ, ഇതിെന ഏതിർത്ത് കാപ്പൻ രംഗത്തെത്തിയിരുന്നു. പാലാ സീറ്റ് വിട്ടുനൽകില്ലെന്ന് എൻ.സി.പിയും വ്യക്തമാക്കിയിരുന്നു. സീറ്റ ്നഷ്ടമായാൽ യു.ഡി.എഫിനൊപ്പം ചേർന്ന് കാപ്പൻ മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചിരുന്നു. ഇതിനിടെയാണ് വ്യാഴാഴ്ച പാലായിലെത്തിയ സുരേഷ്ഗോപി കാപ്പനെ കണ്ടത്. എന്നാൽ, ചലച്ചിത്രരംഗത്ത് ഒരുമിച്ച് പ്രവർത്തിച്ചവരെന്ന നിലയിലുള്ള സൗഹൃദകൂടിക്കാഴ്ചയാണ് നടന്നതെന്ന് കാപ്പൻ വ്യക്തമാക്കുന്നു. പാലായിലൂടെ കടന്നുപോകുന്നതിനിടെ സുരേഷ്ഗോപി ഫോണിൽ വിളിക്കുകയും അദ്ദേഹത്തിൻെറ സുഹൃത്തിൻെറ വീട്ടിലെത്തി കാണുകയുമായിരുന്നു. മിനിറ്റുകൾ മാത്രമായിരുന്നു കൂടിക്കാഴ്ച. അതിൽ അത്ഭുതമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. നിർമാതാവും സംവിധായകനുെമന്ന നിലയിൽ പ്രവർത്തിച്ചിരുന്ന മാണി.സി.കാപ്പനും സുരേഷ്ഗോപിയും തമ്മിൽ കണ്ടത് ചിലർ ആസൂത്രിതമായി പ്രചരിപ്പിക്കുകയാണെന്നാരോപിച്ച് എൻ.സി.പിയും രംഗത്തെത്തി. അതിൽ രാഷ്ട്രീയമില്ല. അഞ്ചുമിനിറ്റുമാത്രമായിരുന്നു ഇരുവരും ഒപ്പമുണ്ടായിരുന്നത്. എന്നാൽ, ചില സൂചനകൾ നൽകി ഇതിന് വ്യാപകപ്രചാരണം നൽകുകയാണെന്നും ഇവർ കുറ്റെപ്പടുത്തുന്നു. ഇടതുമുന്നണിയിൽ വിശ്വാസം -മാണി.സി.കാപ്പൻ കോട്ടയം: ഇടതുമുന്നണിയിൽ വിശ്വാസമെന്ന് മാണി.സി.കാപ്പൻ എം.എൽ.എ. പാലാ സീറ്റിൽ ബലം പിടിക്കില്ലെന്ന് ജോസ്.കെ.മാണി വ്യക്തമാക്കിയിട്ടുണ്ട്. സീറ്റുകൾ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രിയും അറിയിച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങള്‍ എന്‍.സി.പി ചര്‍ച്ച ചെയ്യും. എൽ.ഡി.എഫിൽ സീറ്റ് ചർച്ച ആരംഭിച്ചിട്ടില്ല. പാർട്ടിയും മുന്നണിയുമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. തനിക്ക് ഇപ്പോൾ ആശങ്കകളൊന്നുമില്ലെന്നും മണ്ഡലത്തിൻെറ വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.