ആവശ്യം മുഴുവൻ സീറ്റും; പരമാവധി ഏഴ് അല്ലെങ്കിൽ എട്ടെന്ന് കോൺഗ്രസ്

കോട്ടയം: കേരള കോൺഗ്രസ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 15 സീറ്റിൽ പരമാവധി ഏഴ് അല്ലെങ്കിൽ എട്ടുവരെ ജോസഫ് വിഭാഗത്തിനു നൽകിയേക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ സൂചന നൽകി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന കൂടിക്കാഴ്ചയിൽ കേരള കോണ്‍ഗ്രസ് കഴിഞ്ഞതവണ മത്സരിച്ച മുഴുവൻ സീറ്റിലും മത്സരിക്കുമെന്ന് പി.ജെ. ജോസഫ് വ്യക്തമാക്കിയിരുന്നു. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലുമായി 15 സീറ്റിൽ കേരള കോൺഗ്രസ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. 11 സീറ്റിൽ മാണി വിഭാഗവും നാലിൽ ജോസഫ് പക്ഷവും. എന്നാൽ, ആറിടത്ത് മാത്രമാണ് ജയിക്കാനായത്. െതാടുപുഴയും കടുത്തുരുത്തിയുമാണ് ജോസഫ് വിജയിച്ച മണ്ഡലങ്ങൾ. ഈ സാഹചര്യത്തിൽ അതിരുകടന്ന അവകാശവാദം ഉചിതമല്ലെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസുമായി ഇക്കാര്യത്തില്‍ ചര്‍ച്ച തുടരുമെന്ന നിലപാടിലാണ് പി.ജെ. ജോസഫ്. ജോസ് വിഭാഗത്തിൻെറ സീറ്റുകളിൽ നോട്ടമിട്ട് കോൺഗ്രസിലും കേരള കോൺഗ്രസിലുമായി മുപ്പതോളം പേർ രംഗത്തുണ്ട്. അതുകൊണ്ടുതന്നെ സീറ്റ് നിർണയം യു.ഡി.എഫിന് കടുത്ത തലവേദനയാകും സൃഷ്ടിക്കുക. തദ്ദേശ തെരഞ്ഞെടുപ്പിലും തർക്കം ശക്തമാകൂമെന്നാണ് സൂചന. പ്രത്യേകിച്ച് ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ. സി.എ.എം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.