മണ്ഡല ആര്‍ട്‌സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൻെറ അഭിനന്ദനം നേടി ഫര്‍സാന ചങ്ങനാശ്ശേരി: ലോക്ഡൗണ്‍ വിരസത അകറ്റാന്‍ കൗതുകത്തിന് വരച്ചുതുടങ്ങിയ മണ്ഡല ആര്‍ട്‌സ് ഫര്‍സാനക്ക് നേടിക്കൊടുത്തത് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൻെറ അഭിനന്ദനം. ക്രാഫ്റ്റ് പേപ്പറില്‍ ഏഴ് മണിക്കൂര്‍കൊണ്ട് അഞ്ച് സെ.മീ. വ്യാപ്തിയുള്ള 48 വൃത്തങ്ങള്‍ക്കുള്ളില്‍ വരച്ചെടുത്ത മണ്ഡല ആര്‍ട്‌സാണ് 20കാരി ഫര്‍സാന റാഫിയെ അഭിനന്ദനാര്‍ഹയാക്കിയത്. ലോക്ഡൗണ്‍ കാലത്ത് വെറുതെ പരീക്ഷിച്ചുതുടങ്ങിയ അക്രലിക് പെയിൻറിങ്ങും വാട്ടര്‍കളര്‍ പെയിൻറിങ്ങും ചെയ്യുന്നതിനിെടയാണ് മണ്ഡല എന്ന വൃത്തത്തിനുള്ളിലെ കലാസൃഷ്ടി ശ്രദ്ധയില്‍പെട്ടത്. ക്ഷമയും ഏകാഗ്രതയും വര്‍ധിപ്പിക്കുന്നതിനൊപ്പം മാനസിക പിരിമുറുക്കം ഇല്ലാതാക്കുകയും ചെയ്യുന്ന മണ്ഡല ആര്‍ട്സിൻെറ പ്രത്യേകതകളും മനസ്സിലാക്കിയതോടെ ഇതിനോടുള്ള താല്‍പര്യം വര്‍ധിച്ചു. പിന്നീട് യൂട്യൂബിലൂടെ കണ്ട് പഠിച്ചെടുക്കുകയായിരുന്നു. പിന്നീട് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് എന്ന ബഹുമതി നേടുകയെന്ന ലക്ഷ്യത്തോടെ അതിനുള്ള ഒരുക്കവും നടത്തി. 48 മിനി മണ്ഡല പലതരം പേനകളും കളറുകളും ഉപയോഗിച്ച് ഏഴ് മണിക്കൂറില്‍ വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലേക്ക് അയച്ചുനല്‍കുകയും ചെയ്തു. ഹാൻഡ്േമഡ് പേപ്പര്‍, ക്രാഫ്റ്റ് പേപ്പര്‍, കാന്‍വാസ് എന്നിവയാണ് മണ്ഡല ആര്‍ട്ടിനുള്ള മീഡിയമായി ഉപയോഗിക്കുന്നത്. ഡ്രോയിങ് പെന്‍, അക്രലിക് പെയിൻറ്, ജെല്‍ പെന്‍ എന്നിവ ഉപയോഗിച്ചാണ് ഈ ചിത്രങ്ങള്‍ വരക്കുന്നത്. പോസിറ്റിവ് എനര്‍ജി നിറക്കുന്ന ചിത്രങ്ങളുടെ പലതരം ഡിസൈനുകളാണ് മണ്ഡല എന്ന ആശയത്തെ വ്യത്യസ്തമാക്കുന്നത്. ബുദ്ധമതം, ഹിന്ദുമതം എന്നിവയില്‍ ആത്മീയവും മതപരവുമായ പ്രാധാന്യമുള്ള ഒരു കേന്ദ്രീകൃത ഡയഗ്രമാണ് മണ്ഡല. മണ്ഡലങ്ങളുടെ അടിസ്ഥാന രൂപം നാല് കവാടമുള്ള ഒരു ചതുരം ഉള്‍ക്കൊള്ളുന്ന വൃത്താകൃതിയിെല ഒരുഡയഗ്രമാണ്. വിവിധ ആത്മീയ പാരമ്പര്യങ്ങളില്‍, ഒരു ആത്മീയ മാര്‍ഗനിര്‍ദേശ സമഗ്രിയായി ധ്യാനത്തിനും മറ്റും മണ്ഡല ഉപയോഗിക്കപ്പെടുന്നു. ജ്യോമെട്രിക് അളവുകള്‍ ഉപയോഗിച്ചാണ് ഇത് വരക്കുന്നത്. ചങ്ങനാശ്ശേരി ഐ.സി.ഒ ജങ്ഷനില്‍ വലുപ്പറമ്പില്‍ മുഹമ്മദ് റാഫിയുടെയും റാഫിയയുടെയും മൂത്തമകളായ ഫര്‍സാന ചെത്തിപ്പുഴയിലെ സൻെറ് തോമസ് കോളജ് ഓഫ് എ.എച്ച്.എസില്‍നിന്ന് ഫര്‍മസി കോഴ്‌സ് പാസായി നിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.