എരുമേലി: അർധരാത്രി വീട്ടിനുള്ളിൽ പ്രസവിച്ച് രക്തത്തിൽ കുളിച്ചുകിടന്ന യുവതിക്കും കുഞ്ഞിനും രക്ഷകനായെത്തിയത് ആംബുലൻസ് ഡ്രൈവർ. കഴിഞ്ഞദിവസം രാത്രിയാണ് എയ്ഞ്ചൽവാലി മുണ്ടുപുഴ ശ്രീക്കുട്ടൻെറ ഭാര്യ രേഷ്മ (20) വീട്ടിനുള്ളിൽ പ്രസവിച്ചത്. ശ്രീക്കുട്ടൻ അയൽപക്കക്കാരെ സഹായത്തിന് വിളിച്ചെങ്കിലും ആരും തയാറായില്ലെന്ന് പറയുന്നു. തുടർന്ന് പൊലീസിനെ വിളിച്ചു. പൊലീസ് സർക്കാർ ആശുപത്രിയിൽ ബന്ധപ്പെട്ടെങ്കിലും ആംബുലൻസ് ലഭ്യമായില്ല. ഉടൻ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറായ കൊടിത്തോട്ടം സ്വദേശി കൊട്ടാരത്തിൽ ഗിരീഷിനെ വിവരമറിയിച്ചു. ആശുപത്രിയിലെ ആംബുലൻസുമായി ഗിരീഷ് എയ്ഞ്ചൽവാലിയിലെത്തിയപ്പോൾ പൊക്കിൾകൊടിപോലും വേർപെടാതെ രക്തത്തിൽ കുളിച്ചുകിടക്കുന്ന രേഷ്മയെയും കുഞ്ഞിനെയുമാണ് കണ്ടത്. ഉടൻ സഹപ്രവർത്തകൻ ജയിനെ ബന്ധപ്പെടുകയും ഇയാൾ വഴി ആശുപത്രിയിൽ മുമ്പ് ജോലി ചെയ്തിരുന്ന നഴ്സ് അലീനയുടെ സഹായം തേടുകയുമായിരുന്നു. അലീന, മാതാവ് സുബി, ആശാവർക്കർ ലില്ലിക്കുട്ടി എന്നിവരെ ഗിരീഷ് തന്നെ ആംബുലൻസിൽ രേഷ്മയുടെ വീട്ടിലെത്തിച്ച് അടിയന്തര ശുശ്രൂഷ നൽകി. തുടർന്ന് ശ്രീക്കുട്ടനെയും ഭാര്യ രേഷ്മയെയും കുഞ്ഞിനെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. KTL Gireesh ചിത്രം: ആംബുലൻസ് ഡ്രൈവർ ഗിരീഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.