അടിമാലി: ചിക്കണംകുടിയിൽ . മാങ്കുളം അമ്പതാംമൈല്‍ ചിക്കണംകുടി ആദിവാസി കോളനിയിലെ ലക്ഷ്മണനെയാണ് (54) വെട്ടിക്കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇരുമ്പുപാലം പുല്ലാമൂഴില്‍ ഇക്ബാലിനെ (55) പ്രതിയാക്കി പൊലീസ് കേെസടുത്തു. ഇയാള്‍ ഒളിവിലാണ്. ഇക്ബാലിൻെറ കൂടെ താമസിക്കുന്ന ചിക്കണംകുടി സ്വദേശിനി രതിക്കും (ലതീഷ -30) വെേട്ടറ്റു. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം സബന്ധിച്ച് മൂന്നാര്‍ പൊലീസ് പറയുന്നത്: ഇക്ബാലും ലക്ഷ്മണനും അടുത്തടുത്ത വീടുകളിലാണ് താമസം. ആഗസ്റ്റിൽ ചാരായം വാറ്റാനായി സൂക്ഷിച്ച 330 ലിറ്റര്‍ കോട ഇവരുടെ ഷെഡില്‍നിന്ന് അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മൻെറ് സ്‌ക്വാഡ് പിടികൂടിയിരുന്നു. സംഭവത്തില്‍ ഇക്ബാലിനെയും ലക്ഷ്മണെനയും പ്രതിചേര്‍ത്ത് കേസെടുത്തു. ഇരുവരെയും പിടികൂടാന്‍ നാര്‍കോട്ടിക് സ്‌ക്വാഡിന് കഴിഞ്ഞിരുന്നില്ല. സംഭവത്തില്‍ ലക്ഷ്മണന് ഫോണ്‍ ചെയ്ത് തന്നെയും കേസില്‍പെടുത്തിയതായി ഇക്ബാല്‍ സംശയിക്കുകയും ഇതുസംബന്ധിച്ച് ഇരുവരും വഴക്കിടുകയും ചെയ്തിരുന്നു. കൂടാതെ, ഇക്ബാലിൻെറ ഭാര്യയും ലക്ഷ്മണനും തമ്മില്‍ ബന്ധമുള്ളതായും ഇക്ബാല്‍ സംശയിച്ചിരുന്നു. ഇതേചൊല്ലി ഞായറാഴ്ച ഇക്ബാലും രതിയും തമ്മില്‍ വഴക്കുണ്ടാവുകയും ഇക്ബാല്‍ രതിയെ വെട്ടിപ്പരിക്കേല്‍പിക്കുകയും ചെയ്തു. നിലവിളി കേട്ട് ഇവരുടെ വീട്ടിലെത്തിയ ലക്ഷ്മണനെ ഇക്ബാല്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം വനത്തില്‍ ഒളിക്കുകയും ചെയ്തു. അടിമാലി ഇരുമ്പുപാലം സ്വദേശിയായ ഇക്ബാല്‍ നാലുവര്‍ഷം മുമ്പാണ് ചിക്കണംകുടിയില്‍ എത്തിയത്. ഇക്ബാലിനും രതിക്കും ഒരുകുട്ടിയുമുണ്ട്. കൂടാതെ ഇക്ബാലിന് ഇരുമ്പുപാലത്ത് ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. നിരവധി അബ്കാരിക്കേസുകളിലെ പ്രതികളാണ് ഇക്ബാലും ലക്ഷ്മണനുമെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. മല്ലികയാണ് ലക്ഷ്മണൻെറ ഭാര്യ. മക്കള്‍: വിജയന്‍, വിജിമോള്‍. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. TDG RATHI അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള രതി TDG LEKSHMANAN കൊല്ലപ്പെട്ട ലക്ഷ്മണൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.