സംസ്‌കരിക്കാൻ ഇടമില്ല; നാലുദിവസമായി കോവിഡ് ബാധിതൻെറ മൃതദേഹം മോർച്ചറിയിൽ തിരുവല്ല: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കാൻ ഇടമില്ലാത്തതിനാൽ നാലുദിവസമായി മോർച്ചറിയിൽ. കുറ്റൂർ പഞ്ചായത്ത് 11ാം വാർഡിൽ നെച്ചാട്ടുമോടിയിൽ വാടകക്ക് താമസിക്കുന്ന കല്ലാശാരിപ്പറമ്പിൽ ഗോപാലകൃഷ്ണൻെറ (65) മൃതദേഹമാണ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ അർബുദത്തിന് ഒരു മാസമായി ചികിത്സയിലായിരുന്നു. ഈമാസം എട്ടിനാണ് മരിച്ചത്. ഒമ്പതിന് കോവിഡ് പരിശോധനക്ക് സ്രവം ശേഖരിച്ചു. 10ന് പോസിറ്റിവാണെന്ന് ഫലം വന്നു. സ്വന്തമായി സ്ഥലം ഇല്ലാത്തതിനാൽ വർഷങ്ങളായി വാടകവീടുകളിലാണ് കുടുംബം കഴിയുന്നത്. പഞ്ചായത്തിൽ പൊതുശ്മശാനം ഇല്ലാത്തതിനാൽ വെള്ളിയാഴ്ച സംസ്‌കാരം നടത്താൻ കഴിഞ്ഞില്ലെന്ന് വാർഡ് അംഗം അജി കല്ലമ്പറമ്പിൽ പറഞ്ഞു. ശനിയാഴ്ച സംസ്‌കാരത്തിനുള്ള ക്രമീകരണം ഉണ്ടാക്കുമെന്ന് തഹസിൽദാർ പറഞ്ഞു. രാജമ്മയാണ് ഗോപാലകൃഷ്ണൻെറ ഭാര്യ. മക്കൾ: സുനീഷ്, സൂരജ്, അജിത്ത്, ദിവ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.