പെട്ടിമുടി: ഒന്നാംഘട്ട തിരച്ചിൽ അവസാനിപ്പിച്ചു

മൂന്നാർ: ഉരുൾപൊട്ടി ദുരന്തമുണ്ടായ പെട്ടിമുടിയിൽ ഒന്നാംഘട്ട തിരച്ചിൽ അവസാനിപ്പിച്ചതായി അധികൃതർ. ബന്ധുക്കളുടെ ആവശ്യപ്രകാരം ചൊവ്വാഴ്ച വിദഗ്ധരുടെ നേതൃത്വത്തിൽ പുഴ കേന്ദ്രീകരിച്ച് ഊർജിത തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് ബന്ധുക്കളുടെ സമ്മതത്തോടെ പരിശോധന അവസാനിപ്പിക്കുന്നത്. പുഴയിലെ നീരൊഴുക്ക് കുറയുന്ന മുറക്ക് രണ്ടാംഘട്ട പരിശോധന ആരംഭിക്കും. 17 ദിവസം നീണ്ട തിരച്ചിലിൽ 65 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കുട്ടിയടക്കം ഒരു ലയത്തിൽ താമസിച്ചിരുന്ന അഞ്ചുപേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഡീൻ കുര്യാക്കോസ് എം.പി, ദേവികുളം സബ് കലക്ടർ പ്രേം കൃഷ്ണൻ, തഹസിൽദാർ ജിജി എം. കുന്നപ്പള്ളി, മൂന്നാർ ഡെപ്യൂട്ടി തഹസിൽദാർ സിദ്ദീഖ്, പഞ്ചായത്ത് സെക്രട്ടറി അജിത് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടന്നത്. ഏറ്റവും അധികം മൃതദേഹങ്ങൾ കണ്ടെത്തിയ പെട്ടിമുടി പുഴയിലെ സിമൻറുപാലം കേന്ദ്രീകരിച്ചായിരുന്നു െചാവ്വാഴ്ച തിരച്ചിൽ. കണ്ടെത്താനുള്ളവരുടെ ബന്ധുക്കളുമായി സബ് കലക്ടർ ചർച്ചകൾ നടത്തും. തുടർന്നായിരിക്കും മറ്റ് നടപടികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.