പത്തനംതിട്ട: ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലിരിക്കെ കുടപ്പനയിൽ മരിച്ച മത്തായിയുടെ മരണം സംബന്ധിച്ച അന്വേഷണം വേഗത്തിലാക്കണമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയന്‍ ആവശ്യപ്പെട്ടു. കുടുംബാംഗങ്ങളും പൊതുജനങ്ങളും ആക്ഷൻ കൗൺസിലും ഇതുസംബന്ധിച്ച് നിരവധി സംശയങ്ങളാണ് ഉന്നയിക്കുന്നത്. സംഭവം ഉണ്ടായതിൻെറ അടുത്ത ദിവസങ്ങളില്‍തന്നെ വനം വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. സി.പി.ഐ നേതാക്കൾ മത്തായിയുടെ വീട് സന്ദർശിച്ചപ്പോള്‍ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ മാറ്റിനിർത്തി അന്വേഷണം നടത്തണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. ഈ വിവരം വനം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽെപടുത്തുകയും രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡും ചെയ്തു. പൊലീസും വനം വകുപ്പും അന്വേഷണം വേഗത്തിലാക്കി സംശയദൂരീകരണം നടത്തണം. ഗൃഹനാഥന്‍ നഷ്ടപ്പെട്ട കുടുംബത്തിന് നീതി ലഭിക്കാൻ എല്ലാ പിന്തുണയും പാർട്ടി നല്‍കും. ചില രാഷ്ട്രീയ പാർട്ടികള്‍ മുതലെടുപ്പുകള്‍ നടത്താൻ ശ്രമിക്കുന്നത് ദൗർഭാഗ്യകരമാണെന്നും ജയൻ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.