ഡോക്ടർക്ക് കോവിഡ്; സ്വകാര്യ ആശുപത്രി അടച്ചു

ഗാന്ധിനഗർ(കോട്ടയം): ഒളശ്ശയിലെ സ്വകാര്യ ആശുപത്രി ഉടമയായ ഡോക്ടർക്ക് (60) കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് മെഡിക്കൽ കോളജ് ഐെസാലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനാൽ മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിക്കുന്നത് ബി.ജെ.പി കൗൺസിലറുടെ നേതൃത്വത്തിൽ പ്രദേശവാസികൾ തടഞ്ഞ സംഭവത്തിലെ മരണപ്പെട്ടയാളായ ചുങ്കം നെടുവേലി ഔസേഫ് ജോർജിനെ (85) ചികിത്സിച്ച ഡോക്ടർക്കാണ് കോവിഡ് പിടിപെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ന്യുമോണിയ ബാധിച്ച് ഔസേഫ് ജോർജിനെ ഒളശ്ശയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ആരോഗ്യനില മോശമാവുകയും രാത്രി 11.30ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും 12.30ന് മരിക്കുകയും ചെയ്തു. രണ്ടുതവണ നടത്തിയ പരിശോധനയിലും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരടക്കമുള്ള ജീവനക്കാർ ക്വാറൻറീനിലായി. ഡോക്ടറുടെ ഭാര്യ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ സീനിയർ ഡോക്ടറും യൂനിറ്റ് ചീഫുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.