കോട്ടയം: രാമായണശീലുകൾ കേട്ടുണരുന്ന പുണ്യനാളുകളുമായി കർക്കടകം വരവായി. വീടും പരിസരവും വൃത്തിയാക്കി മലയാളികൾ ദുർഘടമാസത്തെ വരവേൽക്കാനൊരുങ്ങുകയാണ്. കോവിഡ് കാലത്തെ മുൻകരുതലുകളുടെ ഭാഗമായി ഇത്തവണ രാമായണ പാരായണം വീടുകളിൽ ഒതുങ്ങും. ക്ഷേത്രങ്ങളിൽ രാമായണ പാരായണമോ നാലമ്പല ദർശനമോ ഉണ്ടാവില്ല. വ്യാഴാഴ്ചയാണ് കർക്കടകം ഒന്ന്. കർക്കടകത്തിലെ ദുരിതങ്ങളും വ്യഥകളും മായ്ക്കാനാണ് ഭക്തർ രാമായണ പാരായണം നടത്തുന്നതും നാലമ്പലങ്ങൾ ദർശിച്ച് പ്രാർഥന നടത്തുന്നതും. കർക്കടകത്തിൽ ഒരുദിവസം നാലമ്പലങ്ങൾ ദർശിക്കുന്നത് പുണ്യമെന്നാണ് വിശ്വാസം. രാമപുരം ശ്രീരാമക്ഷേത്രം, കൂടപ്പുലം ലക്ഷ്മണ ക്ഷേത്രം, അമനകര ഭരതക്ഷേത്രം, മേതിരി ശത്രുഘ്നക്ഷേത്രം എന്നിവയാണ് ജില്ലയിലെ നാലമ്പലങ്ങൾ. ഉച്ചപൂജക്ക് മുമ്പ് നാലമ്പലദർശനം സാധ്യമാക്കാൻ കഴിയും വിധം നാലുകിലോമീറ്റർ പരിധിയിലാണ് ഈ ക്ഷേത്രങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത്. ശ്രീരാമക്ഷേത്രത്തിൽനിന്ന് തുടങ്ങി കൂടപ്പുലം ലക്ഷ്മണ ക്ഷേത്രം, അമനകര ഭരതക്ഷേത്രം, മേതിരി ശത്രുഘ്നക്ഷേത്രം എന്നിവിടങ്ങളിൽ തൊഴുത് അവിടെത്തന്നെ തിരിച്ചെത്തുന്നതോടെയാണ് നാലമ്പല ദർശനം പൂർത്തിയാകുന്നത്. ഇത്തവണ ഭക്തരെ പ്രവേശിപ്പിക്കില്ല. പതിവുപൂജകൾ നടത്തി നടയടക്കും. രാമായണ പാരായണവും ഉണ്ടാകില്ല. ഭക്തർക്ക് വഴിപാടുകൾ നടത്താൻ സൗകര്യമുണ്ടെങ്കിലും പ്രസാദം നൽകില്ല. പടങ്ങൾ: രാമപുരം ശ്രീരാമക്ഷേത്രം, കൂടപ്പുലം ലക്ഷ്മണ ക്ഷേത്രം, അമനകര ഭരതക്ഷേത്രം, മേതിരി ശത്രുഘ്നക്ഷേത്രം കൗൺസിൽ ഹാൾ, കുടുംബശ്രീ കാര്യാലയം ഉദ്ഘാടനം മുണ്ടക്കയം: പഞ്ചായത്ത് ഓഫിസിനോട് ചേർന്ന് പുതിയതായി നിർമിച്ച കൗൺസിൽ ഹാൾ, ജനറൽ കോൺഫറൻസ് ഹാൾ, കുടുംബശ്രീ കാര്യാലയം എന്നിവയുടെ ഉദ്ഘാടനം 14, 17 തീയതികളിൽ നടത്തുമെന്ന് പ്രസിഡൻറ് കെ.എസ്. രാജു, വൈസ് പ്രസിഡൻറ് വത്സമ്മ തോമസ് എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 14ന് രാവിലെ 11ന് കൗൺസിൽ ഹാളിൻെറ ഉദ്ഘാടനം ആേൻറാ ആൻറണി എം.പിയും 17ന് രാവിലെ 11ന് ജനറൽ കോൺഫറൻസ് ഹാൾ, കുടുംബശ്രീ കാര്യാലയം തുടങ്ങിയവയുടെ ഉദ്ഘാടനം പി.സി. ജോർജ് എം.എൽ.എയും നിർവഹിക്കും. പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. രാജു അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് അംഗങ്ങളായ കെ. രാജേഷ്, മാഗി ജോസഫ് തുടങ്ങിയവർ പങ്കെടുക്കും. സർക്കാറിൻെറ കോവിഡ് 19 നിർദേശങ്ങൾ പാലിച്ചാണ് പരിപാടികൾ നടത്തുകയെന്നും ഇവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ, ബെന്നി ചേറ്റുകുഴി, മഞ്ജു ഷനു, എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.