കരുനാഗപ്പള്ളി: ക്ഷേത്രത്തിലെത്തിയ യുവതിയുടെ മാല മോഷ്ടിച്ച തമിഴ്നാട് സ്വദേശിയായ യുവതിയെ പൊലീസ് പിടികൂടി. തൂത്തുക്കുടി കോവിൽപെട്ടി ഹൗസ് നമ്പർ-13ൽ കാളിയമ്മയാണ് (40) കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച രാവിലെ തൊടിയൂർ മാലുമേൽ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞിറങ്ങിയ യുവതിയുടെ കഴുത്തിൽ കിടന്ന 5.5 പവൻ സ്വർണമാല തിരക്കിനിടയിൽ കവർന്നെടുക്കുകയായിരുന്നു.
മാല നഷ്ടപ്പെട്ടത് മനസ്സിലാക്കിയ യുവതി കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി. സംഭവസ്ഥലത്തെത്തിയ പൊലീസ് സംശയാസ്പദമായി കണ്ട തമിഴ് യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
മോഷണത്തിന് കൂട്ടാളികളായി മറ്റ് യുവതികളുമുണ്ട്. ഇവർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരക്കുള്ള സ്ഥലങ്ങളിൽ സംഘമായെത്തി മാല കവർന്നെടുത്ത് മുങ്ങുന്നതാണ് ഇവരുടെ രീതി. കരുനാഗപ്പള്ളി ഇൻസ്പെക്ടർ ബിജു, എസ്.ഐ സുജാതൻപിള്ള, കലാധരൻ എസ്.സി.പി.ഒ ജിമിനി, ദീപ്തി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.