ഭാര്യാസഹോദരനെ ആക്രമിച്ച സൈനികൻ പിടിയിൽ

ചാത്തന്നൂർ: അവിഹിതബന്ധം ചോദ്യം ചെയ്തതിലുള്ള വിരോധത്താൽ ഭാര്യാസഹോദരനെ ആക്രമിച്ച് പരിക്കേൽപിച്ച സൈനികൻ പിടിയിലായി. ചാത്തന്നൂർ താഴം തെക്ക് തെക്കേവിള വീട്ടിൽ വിപിനാണ് (30) ചാത്തന്നൂർ പൊലീസിന്‍റെ പിടിയിലായത്. ഭാര്യാസഹോദരനായ ബിനുവിനെയാണ് ഇയാൾ കുത്തിപ്പരിക്കേൽപിച്ചത്.

സൈനികനായ വിപിന്‍റെ അവിഹിതബന്ധം കണ്ടെത്തി ചോദ്യം ചെയ്ത വിരോധത്തിൽ ഇയാൾ ഭാര്യയെ ക്രൂരമായി ഉപദ്രവിച്ചിരുന്നു. ഇത് സഹോദരനായ ബിനു ചോദ്യം ചെയ്തതിന്‍റെ വിരോധത്താലാണ് കഴിഞ്ഞ ദിവസം അക്രമം നടത്തിയത്. ഭാര്യയെ ഉപദ്രവിച്ചതിന് പ്രതിക്കെതിരെ ചാത്തന്നൂർ സ്റ്റേഷനിൽ കേസ് നിലനിൽക്കെയാണ് അക്രമം അരങ്ങേറുന്നത്.

കഴിഞ്ഞ ദിവസം ഉത്സവം കഴിഞ്ഞ് മടങ്ങിവരുകയായിരുന്ന ബിനുവിനെ സൈനികനായ പ്രതി തടഞ്ഞ് നിർത്തി ആക്രമിക്കുകയും കൈയിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് വയറിലും മുതുകിലും കുത്തിമാരകമായി പരിക്കേൽപിക്കുകയുമായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ബിനുവിനെ ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

Tags:    
News Summary - Soldier arrested for assaulting brother-in-law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.