എബിൻ പെരേര 

സംഘം ചേർന്ന് ആക്രമണം; ഒരാൾ പിടിയിൽ

ചാത്തന്നൂർ: പണം തിരികെ നൽകാത്തതിന് സംഘം ചേർന്ന് ആക്രമിച്ച കേസിൽ ം ഒരാൾ പിടിയിൽ. മുണ്ടക്കൽ തെക്കേവിള പെരുമ്പള്ളി തൊടിയിൽ മംഗൽ പാണ്ഡെ എന്ന എബിൻ പെരേരയാണ് ചാത്തന്നൂർ പൊലീസിന്‍റെ പിടിയിലായത്. കൊല്ലം മുണ്ടയ്ക്കൽ സ്വദേശിയായ ജാക്സൺ പ്രതിയുടെ സഹോദരനിൽനിന്ന് വാങ്ങിയ പണം തിരികെ നൽകാൻ സാധിച്ചിരുന്നില്ല.

ഈവിരോധത്തിൽ കഴിഞ്ഞ ജനുവരി 28ന് രാത്രി എട്ടോടെ ജാക്സണിനെ ചാത്തന്നൂർ കുന്നുംപുറം ക്ഷേത്രത്തിന് സമീപത്തെ വയലിൽ കൂട്ടികൊണ്ടുപോയി സംഘം ചേർന്ന് മർദിക്കുകയായിരുന്നു. പണം തിരികെ നൽകാൻ രണ്ടാഴ്ചത്തെ സാവകാശം ചോദിച്ചെങ്കിലും ഇയാളെ ബിയർ കുപ്പി കൊണ്ടും മറ്റും ക്രൂരമായി മർദിച്ച് പരിക്കേൽപിക്കുകയായിരുന്നു.

ജാക്സന്‍റെ പരാതിയിൽ ചാത്തന്നൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ ഒളിവിൽ കഴിഞ്ഞു വന്ന പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധി ക്രമിനൽ കേസുകളിൽ പ്രതിയും കാപ്പ നിയമപ്രകാരം നടപടികൾ നേരിട്ടിട്ടുള്ള ആളുമാണ് അറസ്റ്റിലായ എബിൻ പെരേര. കാപ്പ നിയമപ്രകാരം അഞ്ചു തവണ കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുണ്ട്. 

Tags:    
News Summary - Assault by gang-One person is under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.