അഞ്ചൽ: ഇരുതലമൂരി പാമ്പിനെ വിൽക്കാൻ ശ്രമിക്കവെ രണ്ടുപേരെ അഞ്ചൽ വനപാലക സംഘം അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വട്ടിയൂർകാവ് പേപ്പാട് വിജയഭവനിൽ അഭിലാഷ്കുമാർ (25) നെടുമങ്ങാട് പുലിപ്പാറ കുഴിയിൽ വീട്ടിൽ അശോകൻ (34) എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ രാവിലെ കൊല്ലം കടപ്പാക്കടയിൽ നിന്നാണ് ഇവർ വനപാലക സംഘത്തിന്റെ പിടിയിലാകുന്നത്.142 സെ.മീ വലുപ്പമുള്ള ഇരുതലമൂരിയെയാണ് പിടിച്ചെടുത്തത്. വൻ വിലക്ക് വിൽപന നടത്തുന്നതിനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിയിലായത്. രഹസ്യവിവരത്തെത്തുടർന്ന് വനപാലകർ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.
ഇതുമായി ബന്ധപ്പെട്ട് മൂന്നുപേർ കൂടി അറസ്റ്റിലാകാനുണ്ടെന്നും ഇവരെക്കൂടി കിട്ടിയെങ്കിലേ കൂടുതൽ വിവരം ലഭ്യമാകൂവെന്നും പ്രതികളെ റിമാൻഡ് ചെയ്തുവെന്നും റേഞ്ച് ഫോറസ്റ്റ് ഓഫിസർ ടി.എസ്. സജു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.