തേവലക്കര-തെക്കുംഭാഗം കുടിവെള്ള പദ്ധതി: ജലസംഭരണി സമർപ്പണം 20ന് ചിത്രം- ചവറ: തേവലക്കര, തെക്കുംഭാഗം പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സഹകരണത്തോടെ ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച ജലസംഭരണി 20ന് നാടിന് സമർപ്പിക്കും. വൈകീട്ട് നാലിന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും. ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ അധ്യക്ഷതവഹിക്കും . പദ്ധതിയിലൂടെ തേവലക്കര പഞ്ചായത്തിലെ പതിനായിരത്തോളം പേർക്ക് ശുദ്ധജലം ലഭ്യമാകും. ജലവിഭവ വകുപ്പ് കൊല്ലം പ്രോജക്ട് ഡിവിഷനാണ് പദ്ധതി പൂർത്തീകരിച്ചത്. ഒന്നാംഘട്ടത്തിൽ ഉൾപ്പെടുത്തി തേവലക്കര പഞ്ചായത്തിലെ 900 കുടുംബങ്ങൾക്ക് ഗാർഹിക കണക്ഷൻ നൽകുന്ന പദ്ധതി 1.9 കോടി രൂപ ചെലവിൽ 2021 ജൂണിൽ പൂർത്തീകരിച്ചിരുന്നു. രണ്ടാംഘട്ട പദ്ധതിയിൽ പഞ്ചായത്തിലെ ബാക്കിയുള്ള 4358 കുടുംബങ്ങൾക്ക് ഗാർഹിക കണക്ഷനും 75 കിലോ മീറ്റർ ലൈനും സ്ഥാപിക്കാൻ 20.6 കോടിയുടെ ഭരണാനുമതി ലഭിച്ചു. ടെൻഡർ നടപടി പൂർത്തീകരിച്ച് ഉടൻ നിർമാണം ആരംഭിക്കുമെന്നും ജലവകുപ്പ് അധികൃതർ അറിയിച്ചു. must- അപകട മരണ ഇൻഷുറൻസ് തുക നൽകി ചിത്രം- കൊല്ലം: യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ പോളിസി പ്രകാരം വാഹന ഉടമ അപകടത്തിൽപെട്ട് മരിച്ചാൽ ലഭിക്കുന്ന തുകയായ 15 ലക്ഷം രൂപ വിതരണം ചെയ്തു. 2020 സെപ്റ്റംബറിൽ മങ്ങാട് ബൈപാസിലുണ്ടായ അപകടത്തിൽ മരിച്ച അഷ്ടമുടി സ്വദേശി നുജുമുദ്ദീൻെറ അവകാശികൾക്കാണ് തുക നൽകിയത്. 2020 ലെ മദ്രാസ് ഹൈകോടതി ഉത്തരവ് പ്രകാരമാണ് പോളിസി നിലവിൽവന്നത്. യുനൈറ്റഡ് ഇന്ത്യയുടെ പ്ലാറ്റിനം അൈഡ്വസർ എം.എ. സത്താറിൻെറ ചുമതലയിലുള്ള പള്ളിമുക്കിലെ പോർട്ടൽ ഓഫിസിൽനിന്നാണ് പോളിസി വിതരണം ചെയ്തത്. യുനൈറ്റഡ് ഇന്ത്യ കൊല്ലം ഡിവിഷനൽ ഓഫിസിൽ നടന്ന ചടങ്ങിൽ എം. നൗഷാദ് എം.എൽ.എ നുജുമുദീൻെറ കുടുംബാംഗങ്ങൾക്ക് തുക കൈമാറി. സീനിയർ ഡിവിഷനൽ മാനേജർ കെ.പി. അശോകൻ, എം.എ. സത്താർ, വി. വിജയകുമാർ, നിതിൻ ജെ. കുറുപ്പ്, റോഷിനി യതീന്ദ്രൻ, ജിജി ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.