ചിത്രം- കിളികൊല്ലൂര്‍: . മങ്ങാട് ചാത്തിനാംകുളം പുലരി നഗര്‍ 122 അജിതാ ഭവനില്‍ ശിവപ്രസാദ് (52) ആണ് കിളികൊല്ലൂര്‍ പൊലീസിന്‍റെ പിടിയിലായത്. തിങ്കളാഴ്ച വൈകീട്ട് മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ ഭാര്യ അജിതയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താനും മകന്‍ അരുണ്‍ പ്രസാദിനെ കുത്താനും ശ്രമിച്ചു. ഇവർ ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാരെത്തി രക്ഷപ്പെടുത്തുകയായിരുന്നു. ഭാര്യയുടെ പരാതിയിലാണ് അറസ്റ്റ്. കിളികൊല്ലൂര്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ അനീഷിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ സ്വാതി, എ.എസ്.ഐമാരായ സന്തോഷ്, ജിജു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. വ്യാപാര സ്ഥാപനത്തില്‍ മോഷണം ചാത്തന്നൂര്‍: ദേശീയപാതയിൽ തിരുമുക്ക് ജങ്ഷനിലെ വ്യാപാര സ്ഥാപനത്തില്‍ മോഷണം. ചൊവ്വാഴ്ച രാവിലെ കട തുറന്നപ്പോഴാണ് മോഷണം ഉടമ അറിയുന്നത്. പച്ചക്കറിയും മറ്റ് സ്റ്റേഷനറി സാധനങ്ങളും വിൽക്കുന്ന കട കുത്തിത്തുറന്ന് അകത്തുകടന്നാണ് മോഷണം നടത്തിയത്. പണവും സ്റ്റേഷനറി സാധനങ്ങളും മോഷണം പോയതായി പരാതിയിൽ പറയുന്നു. കടയിലെ സി.സി.ടി.വിയില്‍ നിന്ന് മോഷണം നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ചാത്തന്നൂര്‍ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.