കൊട്ടിയം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കൊട്ടിയം ജംഗ്ഷനെ രണ്ടായി വിഭജിയ്ക്കുന്ന നിർമാണരീതിയ്ക്കെതിരെ കൊട്ടിയം മർചന്‍റ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച കൊട്ടിയത്ത് ജനകീയ ധർണ നടക്കും. ദേശീയപാത വികസിപ്പിക്കുമ്പോൾ കൊട്ടിയം ജംഗ്‌ഷനിൽ ഇരുവശവും മതിൽകെട്ടി അതിന് നടുവിൽ മണ്ണിട്ടുയർത്തി മുകളിൽ റോഡ് നിർമിക്കുന്നത് ജംഗ്ഷനെ രണ്ടായി വിഭജിക്കുകയും കൊട്ടിയത്തിന്‍റെ സാമൂഹിക സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിയ്ക്കുകയും ചെയ്യുന്നതിനാൽ ഒറ്റതൂണിൽ പാലം പണിയുന്ന തരത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് ജനകീയ ധർണ. വൈകീട്ട് നാലിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്‍റെ എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി നിർവാഹക സമിതിയംഗം അഡ്വ. എ. ഷാനവാസ് ഖാൻ മുഖ്യപ്രഭാഷണം നടത്തും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.