അപ്രോച്ച് റോഡുകൾക്കായി ഭൂമി ഏറ്റെടുക്കുന്നതിന് തുക അനുവദിച്ചു കരുനാഗപ്പള്ളി: ആലപ്പാട്-കുലശേഖരപുരം ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന ടി. എസ് കനാലിന് കുറുകെ പാലം വേണമെന്ന ആവശ്യം യാഥാർഥ്യമാകുന്നു. അപ്രോച്ച് റോഡുകൾക്കായി ഭൂമി ഏറ്റെടുക്കുന്നതിന് തുക അനുവദിച്ചു. സ്ഥലമെടുപ്പ് വേഗത്തിലാക്കാൻ തീരുമാനമായി. തുടർ നടപടിയുടെ ഭാഗമായി സി.ആർ. മഹേഷ് എം.എൽ.എയും കെ.ആർ.എഫ്.ബി പ്രോജക്ട് ഡയറക്ടറും ഉദ്യോഗസ്ഥരും ചൊവ്വാഴ്ച സ്ഥലം സന്ദർശിച്ചു. 2017-18 ബജറ്റിൽ കാട്ടിൽ കടവിൽ കിഫ്ബി മുഖേന പാലം നിർമിക്കുന്നതിന് 30.89 കോടി രൂപ അനുവദിച്ച് 2018 ഫെബ്രുവരി 24ന് ഭരണാനുമതി നൽകിയിരുന്നു. എന്നാൽ, ഭൂമി ഏറ്റെടുക്കൽ നടപടികൾ വൈകി. ആക്ഷൻ കൗൺസിലിൻെറ ഇടപെടലിനെ തുടർന്ന് എം.എൽ.എയുടെ നേതൃത്വത്തിൽ സെപ്റ്റംബറിൽ കൂടിയ യോഗത്തിൽ കാലതാമസം ഒഴിവാക്കുന്നതിനും തീരുമാനിച്ചു. കെട്ടിടങ്ങളുടെയും മരങ്ങളുടെയും വിലനിർണയം പൂർത്തിയായി. സ്ഥലം ഏറ്റെടുക്കുന്നതിനാവശ്യമായി കേരള റോഡ് ഫണ്ട് ബോർഡ് ആവശ്യപ്പെട്ട 11,69,7640 രൂപ കിഫ്ബി കെ.ആർ.എഫ്.ബിക്ക് കൈമാറി. ഡിസംബർ മാസത്തോടെ ടെൻഡർ നടപടികൾ കടക്കാനാകും. എക്സിക്യൂട്ടിവ് എൻജിനീയർ ശ്രീകുമാർ, കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനിമോൾ നിസാം, പഞ്ചായത്ത് സെക്രട്ടറി ജനചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം ഷെർളി ശ്രീകുമാർ, ആലപ്പാട് ഗ്രാമപഞ്ചായത്ത് അംഗം പ്രസീത, പഞ്ചായത്ത് അംഗങ്ങളായ ദീപക്, ആര്യ, അജീഷ്, ആക്ഷൻ കൗൺസിൽ സെക്രട്ടറി കൃഷ്ണദാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ചിത്രം: കാട്ടിൽകടവ് പാലം നിർമാണം വേഗത്തിലാക്കാൻ സി.ആർ. മേഹേഷ് എം.എൽ.എയും കെ.ആർ.എഫ്.ബി ഡയറക്ടർ ഡിങ്കിയും ഭൂമി ഏറ്റടുക്കൽ നടപടികളുടെ ഭാഗമായി സ്ഥലം സന്ദർശിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.