കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോ യാര്‍ഡ് വികസനം: ബജറ്റില്‍ അംഗീകരിച്ചാൽ വികസനം -മന്ത്രി *നിയമസഭയിൽ സി.ആര്‍. മഹേഷിൻെറ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി കരുനാഗപ്പള്ളി ഡിപ്പോയിലെ യാര്‍ഡ് വികസനത്തിന് രണ്ട് കോടിയുടെ നിർദേശമുണ്ടെന്നും ബജറ്റില്‍ അംഗീകരിച്ചാൽ വികസനം നടപ്പാക്കുമെന്നും മന്ത്രി ആൻറണി രാജു. നിയമസഭയിൽ സി.ആര്‍. മഹേഷിൻെറ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കോടതി ഉത്തരവിനെത്തുടര്‍ന്ന് അടച്ച ഓട തുറന്ന് വെള്ളം ഒഴുകിപ്പോകാൻ സൗകര്യമുണ്ടാക്കിയാലേ ഡിപ്പോയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകൂ. ഡീസൽ ചെലവുപോലും ലഭിക്കാത്ത ട്രിപ്പുകളും സര്‍വിസുകളും പുനഃക്രമീകരിച്ചശേഷം യാത്രക്കാരുടെ ലഭ്യതക്കനുസരിച്ച് ഡിപ്പോയിൽനിന്ന് കൂടുതല്‍ സര്‍വിസുകള്‍ ഓപറേറ്റ് ചെയ്യുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബസ് സ്റ്റാൻഡും വര്‍ക്ഷോപ്പും ഡിപ്പോ മുഴുവനും മൂന്ന് വര്‍ഷമായി വെള്ളത്തിനടിയിലാണെന്ന് മഹേഷ് ചൂണ്ടിക്കാട്ടി. മലിനജലം റോഡിലേക്ക് ഒഴുകുകയാണ്. പി.ഡബ്ല്യു.ഡി റോഡും ഗാരേജും വെള്ളത്തിലായിട്ടും നടപടി കൈക്കൊണ്ടിട്ടില്ല. കച്ചവട സ്ഥാപനങ്ങള്‍ തുറക്കാനാവുന്നില്ല. വിദ്യാർഥികള്‍ക്ക് കോളജിലും സ്കൂളിലും പോകാന്‍ കഴിയാത്ത അവസ്ഥയാണ്. കോവിഡിൻെറ പേരിൽ ഗ്രാമീണ റൂട്ടുകളില്‍ ഓടിക്കൊണ്ടിരുന്ന മുഴുവന്‍ സര്‍വിസുകളും നിര്‍ത്തി െവച്ചിരിക്കുകയാണ്. തീരദേശ മേഖലയിലേക്കും മെഡിക്കൽ കോളജുകളിലേക്കുമുള്ള സർവിസുകളും നിർത്തി. ബസ് സര്‍വിസ് പുനരാരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.