കൊല്ലം: കെ.എ.എസിൽ പട്ടികവര്‍ഗക്കാര്‍ക്ക് നിയമനം നിഷേധിക്കുന്ന റൊട്ടേഷന്‍ വ്യവസ്ഥ മാറ്റണമെന്ന് അണ്ണാ ഡി.എച്ച്.ആര്‍.എം പാര്‍ട്ടി. രണ്ടു ശതമാനം മാത്രം സംവരണമുള്ള എസ്.ടിക്കാര്‍ക്ക് നിലവിലെ റൊട്ടേഷന്‍ പ്രകാരം 44 ഉം 92 ഉം സ്ഥാനമാണ് മാറ്റിെവച്ചിട്ടുള്ളത്. ആദ്യ റൊട്ടേഷന്‍ അവസരം 44 ആയതിനാല്‍ ഒരോ സ്ട്രീമിലും 35 വീതം മാത്രം നിയമനം നടക്കുമ്പോള്‍ ഒരു പട്ടികവര്‍ഗക്കാരനു പോലും നിയമനം ലഭിക്കാത്ത സാഹചര്യമാണുള്ളതെന്ന് സംസ്ഥാന പ്രസിഡൻറ് ഉഷ കൊട്ടാരക്കര പ്രസ്താവനയിൽ പറഞ്ഞു. ആകെ 105 പേരെ മൂന്നു സ്ട്രീമുകളിലായി നിയമിക്കുമ്പോള്‍ പോലും ഒരു പട്ടികവര്‍ഗക്കാരന് നിയമനം ലഭിക്കാത്തത് അവസര നിഷേധവും ഭരണഘടന ലംഘനവുമാണ്. സാമ്പത്തിക സംവരണത്തിലൂടെ 10 പേരെങ്കിലും നിയമനം ഉറപ്പാക്കുമ്പോഴാണ് പട്ടിക വര്‍ഗക്കാര്‍ പിന്തള്ളപ്പെടുന്നത്. 48ല്‍ മാത്രമുള്ള ദലിത് ക്രൈസ്തവരും 50ല്‍ ഉള്ള ധീവര സമുദായക്കാരും ഇതേ പ്രതിസന്ധി നേരിടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.