അപകട മേഖലയായി സബ്ട്രഷറി ജങ്ഷൻ

കടയ്ക്കൽ: ടൗണിലെ സബ്ട്രഷറി ജങ്ഷൻ അപകടമേഖലയാകുന്നു. രണ്ട് പ്രധാന റോഡുകൾ ചേരുന്ന തിരക്കേറിയ ജങ്ഷനിൽ ഗതാഗത നിയന്ത്രണത്തിന് സംവിധാനമില്ല. ഒരു അപകടമെങ്കിലും ഇവിടെ നടക്കാത്ത ദിവസങ്ങൾ വിരളം. കടയ്ക്കൽ -അഞ്ചൽ റോഡും സീഡ്ഫാം - കീരിപുറം റോഡും ചേരുന്നത് സബ്ട്രഷറി ജങ്ഷനിലാണ്. നാലു ഭാഗത്തുനിന്നും സദാ വാഹനങ്ങളെത്തുന്ന ഇവിടെ നക്ഷത്രമെണ്ണുന്നത് കാൽനടയാത്രികരാണ്. ഇടുങ്ങിയ റോഡിൻെറ വശങ്ങളിലെ വാഹന പാർക്കിങ് കൂടിയാകുമ്പോൾ ദുരിതം ഇരട്ടിയാകും. തിരക്കേറിയ അഞ്ചൽ റോഡിൽ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുൻവശം മുതൽ ട്രഷറി ജങ്ഷൻവരെ റോഡിന് വലതുവശം പട്ടണത്തിലെ നാല് ഓട്ടോസ്റ്റാൻഡുകളിലൊന്നാണ്. തുടർന്ന് റോഡിനിരുവശവും വാഹന പാർക്കിങ്. കടകളിൽ ചരക്കിറക്കാനെത്തുന്ന വാഹനങ്ങൾ വേറെ. ഇവിടേക്കാണ് അംഗീകൃത പാർക്കിങ് ഗ്രൗണ്ടായ പഴയചന്ത മൈതാനത്ത് നിന്നുൾപ്പെടെ കീരിപുറം റോഡിൽനിന്നും സീഡ്ഫാം റോഡിൽനിന്നും വാഹനങ്ങളെത്തുന്നത്. കുപ്പിക്കഴുത്തു പോലെ ഇടുങ്ങിയ ട്രഷറി ജങ്ഷനിൽ ഇതോടെ ഗതാഗതക്കുരുക്കാകും. ഇതാണ് മിക്കദിവസങ്ങളിലും അപകടങ്ങൾക്ക് കാരണമാവുന്നത്. അമിത വേഗത്തിലെത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കാനും ഇവിടെ സംവിധാനമില്ല. അഞ്ചൽ റോഡിൽ ടൗൺ ഹാൾ ജങ്ഷൻമുതൽ ബസ് സ്റ്റാൻഡ് വരെ മുമ്പ് അധികൃതർ നടപ്പിലാക്കിയ വൺവേ സംവിധാനവും വഴിപാടായി. ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങൾ സീഡ് ഫാം, ചന്തമുക്ക് വഴി സ്റ്റാൻഡിലെത്തണമെന്നും ചെറിയ വാഹനങ്ങൾ എറ്റിൻകടവ് വഴി മെയിൻ റോഡിലെത്തണമെന്നുമായിരുന്നു നിർദേശം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.