കരുനാഗപ്പള്ളി: കഴിഞ്ഞ രണ്ടരവര്‍ഷക്കാലമായി തൊഴില്‍ കരാര്‍ പുതുക്കാതെ തൊഴിലാളികളെ വഞ്ചിക്കുന്ന കേരള ഫീഡ്സ് മാനേജ്‌മൻെറിനെതിരെ സംയുക്തമായി നടത്താനിരുന്ന സമരത്തിൽ നിന്ന് ഭരണകക്ഷി സംഘടനകൾ പിന്മാറിയതിന് പിന്നിൽ ഒത്തുകളിയെന്ന് കേരള ഫീഡ്സ് ജനറല്‍ വര്‍ക്കഴ്‌സ് കോണ്‍ഗ്രസ് പ്രസിഡൻറ് ചിറ്റുമൂല നാസര്‍. കരാർ വിഷയത്തിൽ ചെറുവിരല്‍ അനക്കാത്ത ഭരണകക്ഷി സംഘടനകള്‍ ഓണസമയത്ത് തൊഴിലാളികളെ പിഴിയാന്‍ മാനേജ്‌മൻെറുമായി ഉണ്ടാക്കിയ രഹസ്യകരാര്‍ പ്രകാരമാണ്, സെപ്റ്റംബർ ഒന്ന് മുതൽ നടത്തുമെന്ന് പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കില്‍ നിന്നും ഒരുവിധ ചര്‍ച്ചയും കൂടാതെ ഒളിച്ചോടിയത്. തൊഴിലാളികളുടെ ആവശ്യങ്ങള്‍ ഉന്നയിക്കുന്നു എന്ന കാരണത്താല്‍, കമ്പനിയിലെ ഏക രജിസ്‌ട്രേഡ് യൂനിയനായ കേരള ഫീഡ്സ് ജനറല്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസിനെ ചര്‍ച്ചകളില്‍ നിന്നും ഒഴിവാക്കുന്നതിന് മാനേജ്‌മൻെറും ഭരണകക്ഷി യൂനിയനും ചേർന്ന് ശ്രമിക്കുന്നുണ്ട്. ഇത് തൊഴിലാളികള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മാനേജ്മൻെറിൻെറ ധിക്കാര നിലപാടുകള്‍ക്കെതിരെ ശക്തമായ ജനകീയ സമരത്തിന് ജനറല്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.