പത്തനാപുരം: പിറവന്തൂർ പഞ്ചായത്തിലെ കടശ്ശേരി വനാതിർത്തിയോട് ചേർന്ന ജനവാസമേഖലയില്‍ കാട്ടാനക്കൂട്ടം കാർഷികവിളകളും ഷെഡും നശിപ്പിച്ചു. കടശ്ശേരി മുക്കലാംപാട് ചരുവിൽ വീട്ടിൽ കുഞ്ഞുരാമൻ, തടത്തിൽ വീട്ടിൽ രാഘവൻ, തേക്കുംവിളയിൽ പൊടിയൻ എന്നിവരുടെ വിളകളാണ് നശിപ്പിച്ചത്. കുഞ്ഞിരാമൻ വർഷങ്ങളായി കൃഷിക്ക് കാവലിനായി താമസിച്ചു വന്ന ഷെഡും ആനക്കൂട്ടം നശിപ്പിച്ചു. വന്യമൃഗശല്യം രൂക്ഷമായിട്ടും വനംവകുപ്പിൻെറയോ ജനപ്രതിനിധികളുടെയോ ഭാഗത്തുനിന്ന് നടപടികള്‍ ഉണ്ടാകാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ജനവാസമേഖലയില്‍ കുരങ്ങ്, പന്നി, കടുവ, പുലി, ആന തുടങ്ങിയ കാട്ടുമൃഗങ്ങളുടെ ശല്യം ദിവസേന വര്‍ധിക്കുകയാണ്. മുമ്പ് വനാതിര്‍ത്തിയില്‍ നിര്‍മിച്ചിരുന്ന കിടങ്ങുകള്‍ നികന്നതും സൗരോര്‍ജ വേലികള്‍ തകര്‍ന്നതും വന്യമൃഗങ്ങള്‍ ജനവാസമേഖലയിലേക്ക് കടക്കുന്നതിന് കാരണമാണ്. പിറവന്തൂര്‍ പഞ്ചായത്തിലെ എലപ്പക്കോട്, കടശ്ശേരി, വെള്ളംതെറ്റി, പുന്നല, മുക്കലാംപാട് എന്നിവിടങ്ങളില്‍ സ്ഥിരമായി വന്യമൃഗങ്ങള്‍ ഇറങ്ങുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.