വീടുകയറി ആക്രമണം; നാലുപേര്‍ പിടിയില്‍

കുന്നിക്കോട്: വീടുകയറി ആക്രമിച്ച കേസിലെ നാലു പേരെ പൊലീസ് പിടികൂടി. കുന്നിക്കോട് അനീസാ മൻസിലിൽ അനസ് (38), പുളിമുക്ക് റസീന മൻസിലിൽ റിയാസ് (28), നെടുമാനൂർ തെക്കേതിൽ വീട്ടിൽ നിസാം (45), ജെ.കെ. ഹൗസിൽ നൗഷാദ് (45) എന്നിവരാണ് അറസ്റ്റിലായത്. മേലില കടമ്പ്ര ജങ്ഷനില്‍ കാഞ്ഞിരത്തുംമൂട് വീട്ടില്‍ ഫാത്തിമയെയും മകനെയും സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. മേലിലയില്‍ മാംസവിപണനകേന്ദ്രം നടത്തുകയാണ് പ്രതികള്‍. ഇവരുടെ കടയില്‍ ജോലിക്ക് എത്തുന്ന യുവാവിനെ കാണാനായിട്ടാണ് വീട്ടിലെത്തിയത്. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്നവരെ മര്‍ദിക്കുകയായിരുന്നു. തടസ്സം പിടിക്കുന്നതിനിടെയാണ് ഫാത്തിമക്ക് മര്‍ദനമേറ്റത്. വഴിയരികില്‍ മദ്യപിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്നാണ് മര്‍ദിച്ചതെന്ന് വീട്ടമ്മ പറയുന്നു. ഇതിൽ പ്രതിയായ റിയാസിനെ കാപ്പ ചുമത്തി മുമ്പ്പൊലീസ് നാടുകടത്തിയയാളാണ്. കുന്നിക്കോട് സി.ഐ മുബാറക്കിൻെറ നേതൃത്വത്തിെല സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഗാന്ധിഭവന്‍ സമ്മേളനം പത്തനാപുരം: ദേശ, ഭാഷ, വര്‍ണ, വര്‍ഗ വൈജാത്യങ്ങള്‍ക്കപ്പുറം മനുഷ്യരെല്ലാം ഒന്നാണ് എന്ന് കര്‍മരംഗത്ത് കാണിച്ചുകൊടുക്കുകയാണ് ഗാന്ധിഭവനെന്ന് സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ വി.എം. കോയ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. പത്തനാപുരം ഗാന്ധിഭവന്‍ സന്ദര്‍ശിച്ചപ്പോള്‍ ലഭിച്ച സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയോധികര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അനാഥര്‍ക്കുമെല്ലാം തണലായ ഗാന്ധിഭവന്‍ എന്ന ഒരു പുതിയ ലോകം കേരളത്തിന് അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ അധ്യക്ഷതവഹിച്ചു. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോർഡ് അംഗം പ്രഫ. ഇ.പി. ഇമ്പിച്ചികോയ, വള്ളക്കടവ് മുസ്ലിം ജമാഅത്ത് പ്രസിഡൻറ് എ. സെയ്ഫുദ്ദീന്‍ ഹാജി, അസിസ്റ്റൻറ് സെക്രട്ടറി ജി. ഭുവനചന്ദ്രന്‍, അക്കൗണ്ട്‌സ് ജനറല്‍ മാനേജര്‍ കെ. ഉദയകുമാര്‍, ജനറല്‍ മാനേജര്‍ വി.സി. സുരേഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.