(ചിത്രം) പരവൂർ: പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയ കൂരയിൽ താമസിച്ചിരുന്ന വയോധിക ദമ്പതികൾക്ക് കിടപ്പാടം നിർമിച്ചുനൽകി പരവൂർ പൊലീസ്. ചിറക്കര പഞ്ചായത്തിലെ നെടുങ്ങോലം കുന്നുബംഗ്ലാവിൽ വേലുക്കുട്ടി-സരസ്വതി ദമ്പതിമാർക്കാണ് സുമനസ്സുകളുടെ സഹായത്തോടെ വീട് നിർമിച്ചു നൽകിയത്. സ്റ്റേഷൻ ഓഫിസർ ആർ. രതീഷിൻെറ നേതൃത്വത്തിൽ പരവൂർ സ്റ്റേഷനിലെ പൊലീസുകാരിൽ നിന്ന് സമാഹരിച്ച 10,000 രൂപ കൊണ്ടാണ് വീടുപണി തുടങ്ങിയത്. എസ്.പി.സി ജില്ല നോഡൽ ഓഫിസർ ശിലാസ്ഥാപനം നടത്തി. ഇടക്ക് നിർമാണം മുടങ്ങിയെങ്കിലും പലരുടെയും സഹായത്താൽ പൂർത്തീകരിച്ചു. കോവിഡ് കാലത്ത് പട്ടിണി കിടക്കുന്ന വയോധികരെ കണ്ടെത്താനുള്ള അന്വേഷണത്തിനിടയിലാണ് ദമ്പതികളുടെ ദയനീയാവസ്ഥ പൊലീസിൻെറ ശ്രദ്ധയിൽപെട്ടത്. കൊല്ലം അഡീഷനൽ എസ്.പി ജോസി ചെറിയാൻ താക്കോൽദാനം നിർവഹിച്ചു. സ്റ്റേഷൻ ഓഫിസർ ആർ. രതീഷ് അധ്യക്ഷത വഹിച്ചു. ചാത്തന്നൂർ എ.സി.പി ഷൈനു തോമസ്, പരവൂർ എസ്.ഐ വി. വിജയകുമാർ, വിജിത്ത്, ജനമൈത്രി ബീറ്റ് ഓഫിസർമാരായ എ.എസ്.ഐ ഹരിസോമൻ, എസ്.സി.പി.ഒ ശ്രീലത, പി.ആർ.ഒ. ഷീജ, എസ്.പി.സി അസി. നോഡൽ ഓഫിസർ പി. അനിൽകുമാർ എന്നിവർ പെങ്കടുത്തു. കെട്ടിവെച്ച തുക കൈപ്പറ്റണം ഓച്ചിറ: ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച് പോൾ ചെയ്ത വോട്ടിൻെറ 15 ശതമാനത്തിനു മുകളിൽ വോട്ട് നേടിയവരുടെയും സ്ഥാനാർഥിത്വം പിൻവലിച്ചവരുടെയും കെട്ടിവെച്ച തുക തിരികെ നൽകാൻ ഉത്തരവായി. അപേക്ഷ നൽകുന്ന മുറക്ക് അർഹരായവർക്ക് തുക നൽകുന്നതാണന്ന് ബി.ഡി.ഒ അറിയിച്ചു. കണക്കുകൾ സമർപ്പിക്കണം ഓച്ചിറ: ഗ്രാമപഞ്ചായത്തിലേക്ക് മത്സരിച്ച എല്ലാ സ്ഥാനാർഥികളും െതരഞ്ഞെടുപ്പ് ചെലവുകളുടെ കണക്കുകൾ നിശ്ചിത ഫാറത്തിൽ അനുബന്ധ വൗച്ചറുകൾ സഹിതം14ന് വൈകീട്ട് അഞ്ചിന് മുമ്പായി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നൽകണം. നിർദിഷ്ട സമയം കഴിഞ്ഞ് ലഭിക്കുന്നവ സ്വീകരിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.