കൊട്ടിയം: മയ്യനാട് റെയിൽവേ സ്റ്റേഷൻ തരംതാഴ്ത്തിയതിലും വേണാട് എക്സ്പ്രസിൻെറ സ്റ്റോപ് പുനഃസ്ഥാപിക്കാത്തതിലും പ്രതിഷേധിച്ച് മയ്യനാട്ടുകാർ റെയിൽവേക്ക് റെഡ്മാർക്ക് നൽകി പ്രതിഷേധിച്ചു. പരവൂർ മാമൂട്ടിൽക്കടവ് മുതൽ കൊല്ലം റെയിൽവേ സ്റ്റേഷൻവരെയുള്ള റെയിൽ പാതക്ക് ഇരുവശത്തും താമസിക്കുന്ന ജനങ്ങളും യാത്രക്കാരുമാണ് വേണാട് എക്സ്പ്രസ് കടന്നുപോയപ്പോൾ മുകളിലേക്ക് ചുവപ്പ് പ്രകാശം തെളിച്ചും ചുവപ്പ് അടയാളമുയർത്തിയും പ്രതിഷേധിച്ചത്. ഇതിനുപുറമെ പ്രധാന കവലകളിലും റോഡുകളിലും വിവിധ രാഷ്ട്രീയ-യുവജന - സാംസ്കാരിക സംഘടനകൾ പ്രത്യേക പ്രതിഷേധമുയർത്തി. വേണാടിൻെറ സ്റ്റോപ് പുനഃസ്ഥാപിച്ച് റെയിൽവേ ഉദ്യോഗസ്ഥരെ സ്റ്റേഷൻെറ നിയന്ത്രണം ഏൽപിച്ചില്ലെങ്കിൽ ട്രെയിൻ തടയൽ അടക്കമുള്ള സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് സമരസമിതിക്കാർ അറിയിച്ചു. മയ്യനാട് നടന്ന പ്രക്ഷോഭത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൽ. ലക്ഷ്മണൻ, കെ.പി.സി.സി സെക്രട്ടറി അഡ്വ.കെ. ബേബിസൺ, ആർ.എസ്. അബിൻ, കെ.എ. അസീസ്, സച്ചിൻദാസ്, റെയിൽവേ പാസഞ്ചേഴ്സ് ആക്ഷൻ കൗൺസിൽ പ്രസിഡൻറ് കെ. നജിമുദ്ദീൻ, നസീർഖാൻ, ഡി. സ്റ്റാലിൻ കുമാർ എന്നിവർ നേതൃത്വം നൽകി. കൂട്ടിക്കടയിൽ നടന്ന പ്രതിഷേധം കെ.എസ്. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. കൊല്ലം റെയിൽവേ സ്റ്റേഷൻ കവാടത്തിൽ ഫ്രണ്ട്സ് ഓൺ റെയിൽസിൻെറ നേതൃത്വത്തിൽ ഐക്യദാർഢ്യ കാമ്പയിൻ നടന്നു. മയ്യനാട് സ്റ്റോപ് നിലനിർത്തുമെന്ന് ഉറപ്പുലഭിച്ചു -എം.പി കൊല്ലം: മയ്യനാട് െറയില്‍വേ സ്റ്റേഷനില്‍ വേണാട് എക്സ്പ്രസിന് സ്റ്റോപ് പുനഃസ്ഥാപിക്കുമെന്ന് െറയില്‍വേ ബോര്‍ഡ് ഉറപ്പുനല്‍കിയതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. ഡല്‍ഹിയില്‍ െറയില്‍വേ ബോര്‍ഡ് അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പുലഭിച്ചത്. ഉറപ്പ് യഥാസമയം പാലിക്കാത്തതിനാല്‍ െറയില്‍വേ അധികൃതരുമായി വീണ്ടും ചര്‍ച്ച നടത്തി. ദക്ഷിണ െറയില്‍വേ സ്റ്റോപ് പുനഃസ്ഥാപിക്കുന്നതിനുള്ള നിർദേശം സമര്‍പ്പിക്കുന്നതിന് കാലതാമസം വരുത്തി. നിർദേശം അടിയന്തരമായി സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് എം.പി ദക്ഷിണ െറയില്‍വേ ജനറല്‍ മാനേജറുമായി തുടര്‍ചര്‍ച്ച നടത്തി. ഉറപ്പ് പാലിച്ച് സ്റ്റോപ് പുനഃസ്ഥാപിച്ചുള്ള ഉത്തരവ് ഒക്ടോബറിൽ പുറപ്പെടുവിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. ഉറപ്പ് പാലിച്ചില്ലെങ്കില്‍ നവംബറിൽ െറയില്‍വേ ഓഫിസിന് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ദക്ഷിണ െറയില്‍വേ ജനറല്‍ മാനേജര്‍ക്ക് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി നോട്ടീസ് നല്‍കി. കൊല്ലം-പുനലൂര്‍ പാസഞ്ചര്‍ ട്രെയിന്‍ സർവിസ് നിര്‍ത്തലാക്കാനുള്ള നിർദേശം പുനഃപരിശോധിക്കണമെന്നും ട്രെയിന്‍ സർവിസ് തുടരണമെന്നും ആവശ്യപ്പെട്ട് എം.പി കേന്ദ്ര െറയില്‍വേ മന്ത്രി, റെയില്‍വേ ബോര്‍ഡ് ചെയര്‍മാൻ, െറയില്‍വേ ബോര്‍ഡ് മെംബര്‍ ട്രാഫിക്, മെംബര്‍ ഓപറേഷന്‍സ്, ദക്ഷിണ െറയില്‍വേ ജനറല്‍ മാനേജർ എന്നിവർക്ക് കത്തുനല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.