അഞ്ചാലുംമൂട്: സ്കൂട്ടർ പാലത്തിൽ കണ്ടെത്തിയത് ആശങ്ക പരത്തി. മാമൂട്ടിൽക്കടവ് കട്ടക്കമ്പനിക്ക് സമീപം കൊച്ചു കിഴക്കതിൽ രാമകൃഷ്ണൻപിള്ളയുടെ മകൻ ജയകൃഷ്ണൻെറ (26) സ്കൂട്ടറാണ് വൈകീട്ട് മുതൽ കടവൂർ മങ്ങാട് പാലത്തിൽ കണ്ടത്തിയത്. അഞ്ചാലുംമൂട് പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തി അഗ്നിശമന സേനയെ വിവരമറിയിച്ചു. അഗ്നിശമന സേനയുടെ ബോട്ടിൽ രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്. ചെങ്ങന്നൂർ ഇലക്ട്രിക്കൽ സെക്ഷൻ എൻജിനീയറായ രാമകൃഷ്ണപിള്ളയെ കഴിഞ്ഞ ദിവസം ബൈപാസ് സർജറിക്ക് വിധേയനാക്കിയിരുന്നു. തിരുവനന്തപുരത്തെ ഐ.ടി അധിഷ്ഠിത തൊഴിൽ ചെയ്തിരുന്ന ജയകൃഷ്ണന് ലോക്ഡൗൺ കാരണം ജോലിയിൽ തുടരാനായിരുന്നില്ല. വീട്ടിലെ തർക്കമാണ് ഇയാൾ വീട്ടുവിട്ടിറങ്ങാൻ കാരണമെന്ന് പറയുന്നു. എസ്.ഐ മനാമിൻെറ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് സ്ഥിതിഗതികൾ വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.