വിജയം നൂറുശതമാനത്തിലെത്തിച്ചതിന് അവാർഡിൻെറ തിളക്കം (ചിത്രം) അടൂർ: വിദ്യാഭ്യാസരംഗത്ത് ഏറെ പിന്നാക്കം നിന്നിരുന്ന ഏഴംകുളം നെടുമൺ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിനെ 100 ശതമാനം വിജയത്തിലേക്കുയർത്തിയ സ്കൂൾ മേധാവിക്ക് അധ്യാപക അവാർഡ്. കൊല്ലം കരിക്കോട് മേക്കോൺ ഫിദ മഹല്ലിൽ ജനീർലാലിനാണ് സംസ്ഥാന സർക്കാറിൻെറ അധ്യാപക അവാർഡ് ലഭിച്ചത്. 2016ലാണ് നെടുമണിൽ പ്രിൻസിപ്പലായി ചുമതലയേറ്റത്. ഏറെ അപര്യാപ്തതകളും പിന്നാക്കാവസ്ഥയിലുമുള്ള സ്കൂളിന് വിവിധ പാഠ്യ-പാഠ്യേതര പദ്ധതികളും നടപ്പാക്കി പഠന നിലവാരം ഉയർത്തുകയും മികവ് തെളിയിക്കാനും കഴിഞ്ഞു. ജനീർലാലിൻെറ ഭാര്യ: സുജിന. മക്കൾ: അൽഫിദ, അൽയാസീൻ. മഅ്ദനിക്ക് ചികിത്സ ലഭ്യമാക്കണം (ചിത്രം) ഇരവിപുരം: അബ്ദുന്നാസിർ മഅ്ദനിക്ക് മതിയായ ചികിത്സ ലഭ്യമാക്കാൻ നടപടികൾ ഉണ്ടാകണമെന്നാവശ്യപ്പെട്ട് കെ.എം.വൈ.എഫ് കൊല്ലം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അയത്തിൽ ബൈപാസ് ജങ്ഷനിൽ ധർണ നടത്തി. കണ്ണനല്ലൂർ നാഷിദ് ബാഖവി ഉദ്ഘാടനം ചെയ്തു. കെ.ആർ. ഷാഹുൽ ഹമീദ് മുസ്ലിയാർ, തേവലക്കര ജെ.എം. നാസറുദീൻ, ഷെഫീക്ക് കരിക്കോട്, അജ്മൽ മുസ്ലിയാർ കൂട്ടിക്കട, റാഫി സിത്താര, ഹുസൈൻ മന്നാനി, നിസാം കുന്നത്ത് എന്നിവർ സംസാരിച്ചു. 'വേണാടി'ൻെറ മയ്യനാട് സ്റ്റോപ് നിർത്തലാക്കരുത് മയ്യനാട്: വേണാട് എക്സ്പ്രസ് ട്രെയിനിൻെറ മയ്യനാട്ടെ സ്റ്റോപ് നിർത്തലാക്കരുതെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് ഇരവിപുരം ബ്ലോക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പുല്ലിച്ചിറ, കാക്കോട്ടുമൂല പ്രദേശങ്ങളിൽനിന്ന് വരുന്നവർക്ക് എറണാകുളം ഭാഗത്തേക്ക് പോകാൻ രാവിലെ ആറിന് വരുന്ന വേണാട് ട്രെയിൻ വളരെ ആശ്വാസമായിരുെന്നന്ന് ബ്ലോക്ക് പ്രസിഡൻറ് റാഫേൽ കുര്യൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.