പത്തനാപുരം: കടശ്ശേരിയില്‍നിന്ന് . പൊലീസും വനപാലകരും കാട്ടിനുള്ളില്‍ തിരച്ചില്‍ നടത്തി. വനാതിര്‍ത്തിയിലെ താമസക്കാരനായ പിറവന്തൂര്‍ പഞ്ചായത്തിലെ പൂങ്കുളഞ്ഞി കടശ്ശേരി മുക്കലംപാട് തെക്കെക്കര ലതികവിലാസം രവീന്ദ്രന്‍-ലതിക ദമ്പതി കളുടെ മകന്‍ രാഹുലിനെ കഴിഞ്ഞ 19 മുതലാണ് കാണാതായത്. മൊബൈല്‍ ഫോണ്‍ മാത്രമാണ് വീട്ടില്‍ നിന്നും കൊണ്ടുപോയിട്ടുള്ളത്. പത്തനാപുരം പൊലീസും സൈബര്‍ സെല്ലും നടത്തിയ അന്വേഷണത്തില്‍ 20ന് പുലര്‍ച്ച മൂന്നിന് ശേഷമാണ് ഫോണ്‍ സ്വിച്ച് ഓഫ് ആയതെന്ന് മനസ്സിലായിട്ടുണ്ട്. നാല് ദിവസമായി നാട്ടുകാര്‍ വനമേഖലയിലും ബന്ധുവീടുകളിലും അന്വേഷണം നടത്തിയിരുന്നു. ശനിയാഴ്ച ആയിരവില്ലി കോണ്‍ വനമേഖലയില്‍നിന്ന് ലഭിച്ച രക്തസാമ്പിളുകള്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ അയച്ചിട്ടുണ്ട്. പരിശോധനഫലം രണ്ട് ദിവസത്തിനകം ലഭിക്കും. മാതാപിതാക്കളെ അടക്കം ചോദ്യം ചെയ്യുമെന്ന് പത്തനാപുരം സി.ഐ രാജീവ് പറഞ്ഞു. അഞ്ചൽ ടൗണിൽ ശബ്ദശല്യം രൂക്ഷം അഞ്ചൽ: കോവിഡിൻെറ പശ്ചാത്തലത്തിൽ അഞ്ചൽ ടൗണിലെ ഓണത്തിരക്കും ഗതാഗതക്കുരുക്കും നിയന്ത്രിക്കുന്നതിന് പൊലീസ് ഒരുക്കിയ മൈക്ക് അനൗൺസ്മൻെറ് വ്യാപാരികൾക്കും നാട്ടുകാർക്കും ഏറെ ബുദ്ധിമുട്ടായി മാറി. തിങ്കളാഴ്ച രാവിലെ മുതൽ ടൗണിലുടനീളം ഇലക്ട്രിക് പോസ്റ്റുകളിൽ കെട്ടിയിരിക്കുന്ന ഉച്ചഭാഷിണിപ്പെട്ടികളിലൂടെ പുറത്ത് വരുന്ന ജാഗ്രതാനിർദേശങ്ങളടങ്ങിയ അറിയിപ്പുകൾ അസഹനീയമായിരിക്കുകയാണ്. അംഗീകൃത ഡസിബലിൽ കൂടുതലാണ് ഇവിടെ ഉച്ചഭാഷിണിയിൽ കൂടി ശബ്ദം പ്രസരിപ്പിക്കുന്നത്. പൊലീസ്, പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെ നടക്കുന്ന ഈ നിയമനിഷേധത്തിനെതിെര വ്യാപാരികളുെടയും നാട്ടുകാരുെടയും പ്രതിഷേധം ശക്തമാണ്. ഓണം വരെ ഇത് തുടരുമെന്നാണ് പൊലീസിൻെറ പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.