ജാഗ്രതയിൽ പാളിച്ചയില്ലാതെ ഒാണത്തെ വരവേൽക്കാം ^ മുഖ്യമന്ത്രി

തിരുവനന്തപുരം: ദുരന്തം സൃഷ്ടിച്ച വിഷമങ്ങളിൽ മനസ്സുപതറാതെയും രോഗവ്യാപനം തടയുന്നതിനാവശ്യമായ ജാഗ്രതയിൽ പാളിച്ചക്ക് ഇടനൽകാതെയും നമുക്ക് ഓണം ആഘോഷിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് പ്രതിസന്ധിയുടെ നിഴലിലാണ് ഇത്തവണ ഓണം. നിയന്ത്രണങ്ങളോടെയാണെങ്കിലും സമാധാനത്തിൻെറയും മാനവികതയുെടയും സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ച് ഈ ഓണത്തെ വരവേൽക്കാം. മഹാമാരിയുടെ ഇരുണ്ട നാളുകളെ വകഞ്ഞുമാറ്റി, സമൃദ്ധിയും സന്തോഷവും നിറഞ്ഞ പുതിയ കേരളം പടുത്തുയർത്താൻ ഓണക്കാലം പ്രത്യാശയും ആത്മവിശ്വാസവുമേകും. നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ലഘൂകരിക്കുന്നതിന് സർക്കാർ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ഭക്ഷണമില്ലാതെ ആരും ബുദ്ധിമുട്ടരുതെന്ന ഉറച്ചതീരുമാനത്തിൻെറ ഭാഗമായി 88 ലക്ഷം കുടുംബങ്ങൾക്കാണ് ഓണക്കിറ്റ് നൽകുന്നത്. പുറെമ സാമൂഹികക്ഷേമ പെൻഷനുകളുടെ വിതരണം വേഗത്തിലാക്കി. സുരക്ഷിതത്വം ഉറപ്പാക്കാനുള്ള മുൻകരുതൽ സ്വീകരിച്ചുകൊണ്ട് വിപണി സജീവമാക്കുകയാണ്. കോവിഡ് പ്രതിസന്ധിയിൽ തളർച്ച ബാധിച്ച വ്യവസായമേഖലയുടെ പുനരുജ്ജീവനത്തിനായി നൂതനപദ്ധതികൾ നടപ്പാക്കി വരുന്നു. ഇതിനിടയിലും രോഗപ്രതിരോധമാർഗങ്ങളും ചികിത്സാസംവിധാനങ്ങളും കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടുപോവുകയാണ്. മലയാളികൾ ഒറ്റക്കെട്ടാണെന്ന് ഉറക്കെ പ്രഖ്യാപിച്ച് ഒാണത്തെ വരവേൽക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.