ചിത്രം പുനലൂർ: ആര്യങ്കാവ് പഞ്ചായത്തിലെ സി.പി.എം പഞ്ചായത്തംഗം മാമ്പഴത്തറ സലീം വീണ്ടും ബി.ജെ.പിയിൽ ചേർന്നു. കഴുതുരുട്ടി വീണ്ടും ഉപതെരഞ്ഞെടുപ്പിലേക്ക്. ഞായറാഴ്ച വൈകീട്ട് പുനലൂരിൽ നടന്ന ബി.ജെ.പി നിയോജകമണ്ഡലം സമിതിയിൽ സലീമിനെ ജില്ല പ്രസിഡന്റ് ബി.ബി. ഗോപകുമാർ പാർട്ടിയിലേക്ക് ഷാൾ അണിയിച്ച് സ്വീകരിച്ചു. എന്നാൽ, അടുത്തിടെ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച സലീം പഞ്ചായത്തംഗത്വം രാജിവെച്ചിട്ടില്ല. ഈ സ്ഥാനം അടുത്ത ദിവസങ്ങളിൽ രാജിവെച്ചാൽ കഴുതുരുട്ടി വാർഡിൽ രണ്ടാമതും ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിവരും. നേരത്തെ ആര്യങ്കാവിലെ സി.പി.എം നേതാവായിരുന്ന സലീം പാർട്ടി വിട്ട് കോൺഗ്രസിലും പിന്നീട് ബി.ജെ.പിയിലും ചേർന്നിരുന്നു. ബി.ജെ.പി സംസ്ഥാന സമിതി അംഗമായി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കഴുതുരുട്ടി വാർഡിൽ നിന്നും ബി.ജെ.പി സ്ഥാനാർഥിയായി വിജയിച്ചു. എന്നാൽ, മൂന്ന് മാസം മുമ്പ് ബി.ജെ.പിയിൽനിന്ന് പഞ്ചായത്തംഗത്വം രാജിവെച്ചു. പിന്നീട് സി.പി.എമ്മിൽ ചേർന്ന് ഉപതെരഞ്ഞെടുപ്പിൽ കഴുതുരുട്ടിയിൽനിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.